ലക്നോ: ഉത്തർപ്രദേശ് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലാലുവിനെ പോലീസ് വീട്ടുതടങ്കലിലാക്കി. ഹത്രാസിൽ ദളിത് പെണ്കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് യുപി പോലീസിന്റെ നടപടി.
യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടത്തുന്നത് എല്ലാത്തരത്തിലുമുള്ള അരാജകത്വമാണെന്ന് പിസിസി അധ്യക്ഷൻ ആരോപിച്ചു. പുലർച്ചെ 1.30-നാണ് പോലീസ് തന്റെ വീട്ടിൽ എത്തിയത്.
വീടിന്റെ വാതിൽ തകർത്ത് അകത്തുകയറാനാണ് അവർ ശ്രമിച്ചത്. പുലർച്ചെ താൻ പോലീസിനോട് വിവരങ്ങൾ തിരക്കിയപ്പോൾ തനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന മറുപടിയാണ് കോണ്ഗ്രസ് നൽകിയത്.
സർക്കാരിനെതിരേ പ്രതിഷേധിച്ചതിനാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് അജയ് കുമാർ പറഞ്ഞു. യുപി സർക്കാർ എന്താണ് ജനങ്ങളിൽ നിന്നും ഒളിക്കാൻ ശ്രമിക്കുന്നതെന്നും അനീതിയാണ് സർക്കാരിന്റെ മുഖമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടത്തുന്നത് എല്ലാത്തരത്തിലുമുള്ള അരാജകത്വമാണെന്ന് പിസിസി അധ്യക്ഷൻ ആരോപിച്ചു. പുലർച്ചെ 1.30-നാണ് പോലീസ് തന്റെ വീട്ടിൽ എത്തിയത്.
വീടിന്റെ വാതിൽ തകർത്ത് അകത്തുകയറാനാണ് അവർ ശ്രമിച്ചത്. പുലർച്ചെ താൻ പോലീസിനോട് വിവരങ്ങൾ തിരക്കിയപ്പോൾ തനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന മറുപടിയാണ് കോണ്ഗ്രസ് നൽകിയത്.
സർക്കാരിനെതിരേ പ്രതിഷേധിച്ചതിനാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് അജയ് കുമാർ പറഞ്ഞു. യുപി സർക്കാർ എന്താണ് ജനങ്ങളിൽ നിന്നും ഒളിക്കാൻ ശ്രമിക്കുന്നതെന്നും അനീതിയാണ് സർക്കാരിന്റെ മുഖമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.