തിരുവനന്തപുരം: എം.എം. ഹസനെ യുഡിഎഫിന്റെ പുതിയ കൺവീനറായി തെരഞ്ഞെടുത്തു. ബെന്നി ബഹനാൻ രാജിവച്ച ഒഴിവിലേക്കാണ് അദ്ദേഹത്തെ നിയമിച്ചത്.
സെപ്റ്റംബർ 27നാണ് ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ചത്. എംപിയായതോടെ ബെന്നി ബഹ്നാനെ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റാൻ ആലോചനയുണ്ടായിരുന്നു. കൺവീനർ സ്ഥാനത്ത് എം.എം ഹസൻ വരട്ടേയെന്ന നിർദ്ദേശം എ ഗ്രൂപ്പ് നേതാക്കളാണ് മുന്നോട്ടു വച്ചത്.
ഉമ്മൻചാണ്ടിയും ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് വഴിവെച്ചതെന്നായിരുന്നു ആക്ഷേപം. എന്നാൽ, ഇത്തരം വാർത്തകൾ ബെന്നി ബെഹനാൻ തള്ളിയിരുന്നു.
സെപ്റ്റംബർ 27നാണ് ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ചത്. എംപിയായതോടെ ബെന്നി ബഹ്നാനെ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റാൻ ആലോചനയുണ്ടായിരുന്നു. കൺവീനർ സ്ഥാനത്ത് എം.എം ഹസൻ വരട്ടേയെന്ന നിർദ്ദേശം എ ഗ്രൂപ്പ് നേതാക്കളാണ് മുന്നോട്ടു വച്ചത്.
ഉമ്മൻചാണ്ടിയും ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് വഴിവെച്ചതെന്നായിരുന്നു ആക്ഷേപം. എന്നാൽ, ഇത്തരം വാർത്തകൾ ബെന്നി ബെഹനാൻ തള്ളിയിരുന്നു.