തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക പരിപാടിയില്‍ പ്രതിപക്ഷ നേതാവ് സ്വപ്ന സുരേഷിന്റെ കൂടെ പങ്കെടുത്തെന്നും ഐഫോണ്‍ പാരിതോഷികമായി വാങ്ങിയെന്നുമുള്ള വിവരം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുറത്തുവന്നിട്ടുണ്ട്.
പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാന്‍ തയാറുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കേണ്ടതല്ലേ. പക്ഷേ പ്രതിപക്ഷ നേതാവിന്റെ രാജി തങ്ങൾ ആവശ്യപ്പെടില്ല. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ കോടിയേരി ചോദിച്ചു.
സ്വര്‍ണക്കള്ളകടത്തുമായി ബന്ധപ്പെട്ട വിധ്വംസക പ്രവര്‍ത്തനങ്ങളും ദേശദ്രോഹ പ്രവര്‍ത്തനങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അതിനു പകരം മറ്റു പല കാര്യങ്ങളും അന്വേഷിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതുവരെ സ്വര്‍ണം അയച്ച ആളെ ചോദ്യംചെയ്യാന്‍ പോലും സാധിച്ചില്ലെന്നും കോടിയേരി പറഞ്ഞു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ്. കര്‍ണാടകത്തിലും മധ്യപ്രദേശിലും ചെയ്തതുപോലെ അന്വേഷണ ഏജന്‍സികളെ അഴിച്ചുവിട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ ഇക്കാര്യം നടക്കില്ലെന്ന് മനസിലായിട്ടുണ്ടാകാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാന്‍ തയാറുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കേണ്ടതല്ലേ. പക്ഷേ പ്രതിപക്ഷ നേതാവിന്റെ രാജി തങ്ങൾ ആവശ്യപ്പെടില്ല. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ഇപ്പോള്‍ മനസിലായില്ലേയെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ കോടിയേരി ചോദിച്ചു.
സ്വര്‍ണക്കള്ളകടത്തുമായി ബന്ധപ്പെട്ട വിധ്വംസക പ്രവര്‍ത്തനങ്ങളും ദേശദ്രോഹ പ്രവര്‍ത്തനങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അതിനു പകരം മറ്റു പല കാര്യങ്ങളും അന്വേഷിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതുവരെ സ്വര്‍ണം അയച്ച ആളെ ചോദ്യംചെയ്യാന്‍ പോലും സാധിച്ചില്ലെന്നും കോടിയേരി പറഞ്ഞു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ്. കര്‍ണാടകത്തിലും മധ്യപ്രദേശിലും ചെയ്തതുപോലെ അന്വേഷണ ഏജന്‍സികളെ അഴിച്ചുവിട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. കേരളത്തിൽ ഇക്കാര്യം നടക്കില്ലെന്ന് മനസിലായിട്ടുണ്ടാകാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.