തിരുവനന്തപുരം: സംസ്ഥാനത്ത് അന്വേഷണം നടത്തുന്നതിനു സിബിഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്നു സിപിഎം തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ചു ധാരണയായത്.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതിനെത്തുടർന്നാണു സിബിഐയെ നിയന്ത്രിക്കാൻ നീക്കമുണ്ടായത്. എന്നാൽ, ഓർഡിനൻസ് ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കുമെന്നു പാർട്ടി വിലയിരുത്തി. ലൈഫ് മിഷൻ ക്രമക്കോട് സംബന്ധിച്ച അന്വേഷണം തടയാനാണ് ഓർഡിനൻസ് എന്നു വ്യാഖ്യാനിക്കപ്പെടുമെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ പ്രചാരണം നടത്താനും സിപിഎം തീരുമാനിച്ചു. ബാബറി മസ്ജിദ് കേസിൽ സിബിഐ കോടതിക്കുപോലും സിബിഐയുടെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന കാര്യമാണു കേന്ദ്ര ഏജൻസികൾക്കെതിരെ പ്രചാരണ ആയുധമാക്കാൻ സിപിഎം ഉപയോഗിക്കുക.
അതേസമയം, രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയർന്ന ഐഫോണ്‍ ആരോപണം വ്യക്തിപരമാണെന്നു പാർട്ടി നിരീക്ഷിച്ചു. ഇതിനാൽ പാർട്ടി ഒൗദ്യോഗികമായി പ്രതികരിക്കുന്നതിൽ കൃത്യമായ കരുതൽ പാലിക്കും. എന്നാൽ സൈബർ ഇടത്തിൽ ചെന്നിത്തലയ്ക്കെതിരെ ഇടത് അനുകൂലികൾ നടത്തുന്ന പ്രചാരണത്തിൽ ഇടപെടേണ്ടെന്നും സിപിഎം തീരുമാനിച്ചു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതിനെത്തുടർന്നാണു സിബിഐയെ നിയന്ത്രിക്കാൻ നീക്കമുണ്ടായത്. എന്നാൽ, ഓർഡിനൻസ് ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കുമെന്നു പാർട്ടി വിലയിരുത്തി. ലൈഫ് മിഷൻ ക്രമക്കോട് സംബന്ധിച്ച അന്വേഷണം തടയാനാണ് ഓർഡിനൻസ് എന്നു വ്യാഖ്യാനിക്കപ്പെടുമെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ പ്രചാരണം നടത്താനും സിപിഎം തീരുമാനിച്ചു. ബാബറി മസ്ജിദ് കേസിൽ സിബിഐ കോടതിക്കുപോലും സിബിഐയുടെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന കാര്യമാണു കേന്ദ്ര ഏജൻസികൾക്കെതിരെ പ്രചാരണ ആയുധമാക്കാൻ സിപിഎം ഉപയോഗിക്കുക.
അതേസമയം, രമേശ് ചെന്നിത്തലയ്ക്കെതിരെ ഉയർന്ന ഐഫോണ്‍ ആരോപണം വ്യക്തിപരമാണെന്നു പാർട്ടി നിരീക്ഷിച്ചു. ഇതിനാൽ പാർട്ടി ഒൗദ്യോഗികമായി പ്രതികരിക്കുന്നതിൽ കൃത്യമായ കരുതൽ പാലിക്കും. എന്നാൽ സൈബർ ഇടത്തിൽ ചെന്നിത്തലയ്ക്കെതിരെ ഇടത് അനുകൂലികൾ നടത്തുന്ന പ്രചാരണത്തിൽ ഇടപെടേണ്ടെന്നും സിപിഎം തീരുമാനിച്ചു.