കണ്ണൂർ: എ.പി. അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനാക്കിയ പാർട്ടി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് പി.പി. മുകുന്ദൻ. കൂടിയാലോചനകൾ ഇല്ലാതെയാണ് അബ്ദുള്ളക്കുട്ടിയെ പാർട്ടി ഉപാധ്യക്ഷനാക്കിയതെന്നും പാർട്ടിക്കായി കഷ്ടപ്പെട്ടവരെ വിസ്മരിക്കരുതെന്നും മുകുന്ദൻ തുറന്നടിച്ചു.
ദീർഘകാരം പ്രവർത്തിച്ച നേതാക്കളെ അവഗണിച്ചാണ് ഇന്നലെ വന്നയാൾക്ക് സ്ഥാനം നൽകിയത്. പാർട്ടിക്കായി ജയിലിൽ പോയവരെയും കഷ്ടപ്പെട്ടവരെയും വിസ്മരിക്കരുത്. സ്ഥാനങ്ങൾക്ക് വേണ്ടിയിട്ടല്ല ആദ്യകാല നേതാക്കൾ പ്രസ്ഥാനത്തിൽ എത്തിയത്.
സംഘടന തെരഞ്ഞെടുപ്പിന് പകരമുള്ള നോമിനേഷൻ രീതി പാർട്ടിയെ തകർക്കും. വ്യക്തി അധിഷ്ഠിതമാകുന്ന പ്രസ്ഥാനങ്ങൾക്ക് അധികകാലം നിലനിൽപ്പില്ലെന്നും മുകുന്ദൻ തുറന്നടിച്ചു.
ദീർഘകാരം പ്രവർത്തിച്ച നേതാക്കളെ അവഗണിച്ചാണ് ഇന്നലെ വന്നയാൾക്ക് സ്ഥാനം നൽകിയത്. പാർട്ടിക്കായി ജയിലിൽ പോയവരെയും കഷ്ടപ്പെട്ടവരെയും വിസ്മരിക്കരുത്. സ്ഥാനങ്ങൾക്ക് വേണ്ടിയിട്ടല്ല ആദ്യകാല നേതാക്കൾ പ്രസ്ഥാനത്തിൽ എത്തിയത്.
സംഘടന തെരഞ്ഞെടുപ്പിന് പകരമുള്ള നോമിനേഷൻ രീതി പാർട്ടിയെ തകർക്കും. വ്യക്തി അധിഷ്ഠിതമാകുന്ന പ്രസ്ഥാനങ്ങൾക്ക് അധികകാലം നിലനിൽപ്പില്ലെന്നും മുകുന്ദൻ തുറന്നടിച്ചു.