തിരുവനന്തപുരം: ഹത്രാസിൽ പീഡനത്തിനിരയായി മരണമടഞ്ഞ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന രാഹുൽഗാന്ധിയെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത യുപി പോലീസ് നടപടി കാടത്തവും ജനവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എല്ലാ മര്യാദയും ലംഘിക്കുകയാണ് യുപിയിലെ ബിജെപി സർക്കാർ. നീചമായ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ മൃതശരീരത്തിനോട് പോലും കാടത്തം കാട്ടി, ബലം പ്രയോഗിച്ച് ദഹിപ്പിച്ച പൊലീസാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും അങ്ങോട്ട് ചെല്ലാതിരിക്കാൻ ബല പ്രയോഗം നടത്തിയത്.
രാജ്യത്തിന്റെ ചരിത്രത്തിലൊരിക്കലും ദേശീയ നേതാക്കളെ കയ്യേറ്റം ചെയ്യാനുള്ള ധൈര്യം പൊലീസിനുണ്ടായിട്ടില്ല. ഇത് ഇന്ത്യൻ ജനാധിപത്യത്തിലെ അധ്യായത്തിലെ കറുത്ത പാടായി അവശേഷിക്കും. ദുർബല വിഭാഗങ്ങൾക്കും ദളിതർക്കും ഒരു സുരക്ഷയുമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ദേശീയ തലത്തിൽ ഈ കാടത്തത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാ മര്യാദയും ലംഘിക്കുകയാണ് യുപിയിലെ ബിജെപി സർക്കാർ. നീചമായ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ മൃതശരീരത്തിനോട് പോലും കാടത്തം കാട്ടി, ബലം പ്രയോഗിച്ച് ദഹിപ്പിച്ച പൊലീസാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും അങ്ങോട്ട് ചെല്ലാതിരിക്കാൻ ബല പ്രയോഗം നടത്തിയത്.
രാജ്യത്തിന്റെ ചരിത്രത്തിലൊരിക്കലും ദേശീയ നേതാക്കളെ കയ്യേറ്റം ചെയ്യാനുള്ള ധൈര്യം പൊലീസിനുണ്ടായിട്ടില്ല. ഇത് ഇന്ത്യൻ ജനാധിപത്യത്തിലെ അധ്യായത്തിലെ കറുത്ത പാടായി അവശേഷിക്കും. ദുർബല വിഭാഗങ്ങൾക്കും ദളിതർക്കും ഒരു സുരക്ഷയുമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ദേശീയ തലത്തിൽ ഈ കാടത്തത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.