ചണ്ഡിഗഡ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി പഞ്ചാബ്. രാത്രി കർഫ്യൂവും ഞായറാഴ്ചകളിലെ ലോക്ക്ഡൗണും അവസാനിപ്പിച്ചു. മുഖ്യമന്ത്രി അമരീന്ദർ സിംഗാണ് ഇക്കാര്യം അറിയിച്ചത്.
മാസ്കും മറ്റ് സുരക്ഷ മാനദണ്ഡങ്ങളും കർശനമായി നടപ്പാക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് സംസ്ഥാനത്ത് വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 100 പേർ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാറിൽ മൂന്ന് പേർക്കും ബസിൽ 50 ശതമാനം പേർക്കും യാത്ര ചെയ്യാനും അനുമതി നൽകി. മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മാസ്കും മറ്റ് സുരക്ഷ മാനദണ്ഡങ്ങളും കർശനമായി നടപ്പാക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കേന്ദ്രത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് സംസ്ഥാനത്ത് വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 100 പേർ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാറിൽ മൂന്ന് പേർക്കും ബസിൽ 50 ശതമാനം പേർക്കും യാത്ര ചെയ്യാനും അനുമതി നൽകി. മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.