ലക്നോ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് കസ്റ്റഡിയിലെടുത്തു. ഹത്രാസിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ കാൽനടയായി പോകുന്നതിനിടെയാണ് നീക്കം.
തിക്കിലും തിരക്കിലും പെട്ട് രാഹുൽ ഗാന്ധി നിലത്തു വീണു. പോലീസിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. മരിച്ച പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുൽ ഗാന്ധി.
നേരത്തെ ഇരുവരെയും ഡല്‍ഹി-യുപി അതിര്‍ത്തിയിലെ യമുനഎക്സ്പ്രസ് വേയില്‍ വച്ച് പോലീസ് തടഞ്ഞിരുന്നു. തുടർന്നാണ് കാൽ നടയായി സഞ്ചരിച്ച് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും തീരുമാനിച്ചത്.
നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവരെ അനുഗമിക്കുന്നുണ്ട്. ഡൽഹി-യുപി അതിർത്തിയിൽ നിന്നും ഏകദേശം 170 കിലോമീറ്റർ അകലെയാണ് പെൺകുട്ടിയുടെ വീട്.
രാഹുലിനെയും പ്രിയങ്കയെയും തടയുക എന്ന ഉദ്ദേശത്തോടെ സ്ഥലത്ത് ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
തിക്കിലും തിരക്കിലും പെട്ട് രാഹുൽ ഗാന്ധി നിലത്തു വീണു. പോലീസിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. മരിച്ച പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുൽ ഗാന്ധി.
നേരത്തെ ഇരുവരെയും ഡല്‍ഹി-യുപി അതിര്‍ത്തിയിലെ യമുനഎക്സ്പ്രസ് വേയില്‍ വച്ച് പോലീസ് തടഞ്ഞിരുന്നു. തുടർന്നാണ് കാൽ നടയായി സഞ്ചരിച്ച് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും തീരുമാനിച്ചത്.
നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവരെ അനുഗമിക്കുന്നുണ്ട്. ഡൽഹി-യുപി അതിർത്തിയിൽ നിന്നും ഏകദേശം 170 കിലോമീറ്റർ അകലെയാണ് പെൺകുട്ടിയുടെ വീട്.
രാഹുലിനെയും പ്രിയങ്കയെയും തടയുക എന്ന ഉദ്ദേശത്തോടെ സ്ഥലത്ത് ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.