കോട്ടയം: കേരള കോണ്ഗ്രസ്-എം ജോസ് കെ. മാണി വിഭാഗം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് എൽഡിഎഫ് മുന്നണിയിലെത്തുമെന്ന് ഉറപ്പായി. സംസ്ഥാന നേതൃത്വ തലത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വങ്ങൾ പ്രാദേശിക നേതൃത്വങ്ങൾക്ക് നിർദ്ദേശം നല്കി കഴിഞ്ഞു. കേരള കോണ്ഗ്രസ് ശക്തി കേന്ദ്രമായ കോട്ടയത്ത് പ്രാദേശിക നേതൃത്വങ്ങളിൽ സീറ്റ് ചർച്ചകൾ പ്രാഥമിക ഘട്ടത്തിൽ തുടങ്ങി.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ ജോസ് വിഭാഗത്തിന് ജില്ലയിൽ അർഹമായ പരിഗണന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നല്കാൻ ധാരണയായിരുന്നു. സ്ഥാനാർഥി നിർണയത്തിൽ ജോസ് വിഭാഗവുമായി ചർച്ച വേണമെന്ന് ജില്ലാ നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.
ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്ന സിപിഐ ഏറെക്കുറെ അയഞ്ഞ മട്ടാണ്. സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളിയിൽ നിലവിൽ സിറ്റിംഗ് എംഎൽഎ ജോസ് വിഭാഗത്തിൽ നിന്നുള്ള എൻ.ജയരാജാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജിന് ചങ്ങനാശേരി നൽകി സിപിഐ തന്നെ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാനാണ് നിലവിലെ ധാരണ.
കെ.എം.മാണി അരനൂറ്റാണ്ടുകാലം പ്രതിനിധീകരിച്ച പാലാ ജോസ് കെ. മാണി വിഭാഗത്തിന് തന്നെ നല്കാനാണ് സിപിഎം തീരുമാനം. എൻസിപിയെ അനുനയിപ്പിച്ച് ഇക്കാര്യം സാധിക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നുണ്ട്.
വിഷയത്തിൽ തർക്കമുണ്ടായാൽ അപ്പോൾ പരിഹാരം കാണാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. മാണി മരിച്ച ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പനിലൂടെ എൽഡിഎഫ് പിടിച്ചെടുത്ത സീറ്റ് വിട്ടുനൽകുന്നതിൽ എൻസിപിയിൽ തന്നെ അഭിപ്രായ ഭിന്നതയും നിലനിൽക്കുന്നുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വങ്ങൾ പ്രാദേശിക നേതൃത്വങ്ങൾക്ക് നിർദ്ദേശം നല്കി കഴിഞ്ഞു. കേരള കോണ്ഗ്രസ് ശക്തി കേന്ദ്രമായ കോട്ടയത്ത് പ്രാദേശിക നേതൃത്വങ്ങളിൽ സീറ്റ് ചർച്ചകൾ പ്രാഥമിക ഘട്ടത്തിൽ തുടങ്ങി.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ ജോസ് വിഭാഗത്തിന് ജില്ലയിൽ അർഹമായ പരിഗണന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നല്കാൻ ധാരണയായിരുന്നു. സ്ഥാനാർഥി നിർണയത്തിൽ ജോസ് വിഭാഗവുമായി ചർച്ച വേണമെന്ന് ജില്ലാ നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.
ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്ന സിപിഐ ഏറെക്കുറെ അയഞ്ഞ മട്ടാണ്. സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളിയിൽ നിലവിൽ സിറ്റിംഗ് എംഎൽഎ ജോസ് വിഭാഗത്തിൽ നിന്നുള്ള എൻ.ജയരാജാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജിന് ചങ്ങനാശേരി നൽകി സിപിഐ തന്നെ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാനാണ് നിലവിലെ ധാരണ.
കെ.എം.മാണി അരനൂറ്റാണ്ടുകാലം പ്രതിനിധീകരിച്ച പാലാ ജോസ് കെ. മാണി വിഭാഗത്തിന് തന്നെ നല്കാനാണ് സിപിഎം തീരുമാനം. എൻസിപിയെ അനുനയിപ്പിച്ച് ഇക്കാര്യം സാധിക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നുണ്ട്.
വിഷയത്തിൽ തർക്കമുണ്ടായാൽ അപ്പോൾ പരിഹാരം കാണാമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. മാണി മരിച്ച ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പനിലൂടെ എൽഡിഎഫ് പിടിച്ചെടുത്ത സീറ്റ് വിട്ടുനൽകുന്നതിൽ എൻസിപിയിൽ തന്നെ അഭിപ്രായ ഭിന്നതയും നിലനിൽക്കുന്നുണ്ട്.