കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതികരണവുമായി കാരാട്ട് റസാഖ് എംഎല്‍എ. ഫൈസല്‍ അടുത്ത സുഹൃത്താണ്. ഫൈസലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ഫൈസലിന്റെ ഇടപാടുകള്‍ തനിക്കറിയില്ലെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.
മുസ്ലീം ലീഗ് രാഷ്ട്രിയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കാരാട്ട് റസാഖ് കൂട്ടിച്ചേർത്തു.
അതേസമയം, കൊടുവള്ളിയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇന്ന് പുലർച്ചെ നാലോടെ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് കൊച്ചിയിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പരിശോധന നടത്തിയത്.
കൊടുവള്ളി എംഎൽഎ പിടിഎ റഹീം അധ്യക്ഷനായ പാർട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസൽ. ഈ പാർട്ടി ഇപ്പോൾ ഐഎൻഎല്ലിൽ ലയിച്ചിട്ടുണ്ട്.
മുസ്ലീം ലീഗ് രാഷ്ട്രിയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കാരാട്ട് റസാഖ് കൂട്ടിച്ചേർത്തു.
അതേസമയം, കൊടുവള്ളിയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഫൈസലിനെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇന്ന് പുലർച്ചെ നാലോടെ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് കൊച്ചിയിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പരിശോധന നടത്തിയത്.
കൊടുവള്ളി എംഎൽഎ പിടിഎ റഹീം അധ്യക്ഷനായ പാർട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസൽ. ഈ പാർട്ടി ഇപ്പോൾ ഐഎൻഎല്ലിൽ ലയിച്ചിട്ടുണ്ട്.