കോഴിക്കോട്: സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരേ വിമർശനം കടുപ്പിച്ച് കെ. മുരളീധരൻ എംപി. സർക്കാരിനെതിരായ സമരങ്ങൾ നിർത്താനുള്ള തീരുമാനം ആരോടും ആലോചിക്കാതെയാണ് എടുത്തത്. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ല. സമരങ്ങൾ നിർത്താനുള്ള തീരുമാനം എടുത്തത് പേടിച്ചിട്ടാണെന്ന് തോന്നുമെന്നും മുരളീധരൻ വിമർശിച്ചു.
അടുത്തു നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ കെ.മുരളീധരൻ നിഷേധിച്ചു. ഉടനെ കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നില്ല. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.
എല്ലായിടത്തും സ്ഥാനാർഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യരായ ആളുകൾ ഉണ്ട്. പുനസംഘടനയിൽ യുഡിഎഫ് കൺവീനർ സ്ഥാനം താൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രചരണസമിതി സാരഥ്യം ഏറ്റെടുക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രനുമായി നല്ല ബന്ധമുണ്ട്. പാർട്ടിയുടെ രാഷ്ട്രീയകാര്യസമിതിയിൽ തുടർന്നും ഉണ്ടാകും- കെ.മുരളീധരൻ പറഞ്ഞു.
അടുത്തു നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ കെ.മുരളീധരൻ നിഷേധിച്ചു. ഉടനെ കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നില്ല. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു.
എല്ലായിടത്തും സ്ഥാനാർഥികളാവാനും മന്ത്രിമാരാവാനും അനുയോജ്യരായ ആളുകൾ ഉണ്ട്. പുനസംഘടനയിൽ യുഡിഎഫ് കൺവീനർ സ്ഥാനം താൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പ്രചരണസമിതി സാരഥ്യം ഏറ്റെടുക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രനുമായി നല്ല ബന്ധമുണ്ട്. പാർട്ടിയുടെ രാഷ്ട്രീയകാര്യസമിതിയിൽ തുടർന്നും ഉണ്ടാകും- കെ.മുരളീധരൻ പറഞ്ഞു.