ബകു: നഗോർണോ-കരാബാഗ് പ്രദേശത്തെ ചൊല്ലിയുള്ള അർമേനിയ-അസർബൈജാൻ ഏറ്റുമുട്ടൽ അറുതിയില്ലാതെ തുടരുന്നു. ഏറ്റുമുട്ടൽ അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കാൻ യുഎൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും ഇരുപക്ഷവും ചെവിക്കൊണ്ടിട്ടില്ല.
ഞായറാഴ്ച മുതൽ തുടരുന്ന സംഘർഷത്തിൽ 2300ഓളം സൈനികർ കൊല്ലപ്പെടുകുയോ അത്രത്തോളം പേർക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അസർബൈജാൻ പ്രതിരോധ മന്ത്രാലയം പറയുന്നത്.
130 ഓളം ടാങ്കുകൾ, 200 മിസൈൽ സംവിധാനങ്ങൾ, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ, ടാങ്ക് വേധ തോക്കുകൾ, വെടിക്കോപ്പ് ഡിപ്പോകൾ ഉൾപ്പെടെ നിരവധി സൈനിക സംവിധാനങ്ങൾക്കും നാശം സംഭവിച്ചെന്നും അസർബൈജാൻ വ്യക്തമാക്കുന്നു.
എന്നാൽ, ഇക്കാര്യം അർമേനിയ സ്ഥിരീകരിച്ചിട്ടില്ല. തുർക്കി സൈന്യം അസർബൈജാനൊപ്പം ചേർന്ന് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ വീഴ്ത്തിയതായാണ് അർമേനിയയുടെ ആരോപണം. അതേസമയം, ആരോപണം അസർജൈബാനും റഷ്യയും നിഷേധിച്ചു.
ഞായറാഴ്ച മുതൽ തുടരുന്ന സംഘർഷത്തിൽ 2300ഓളം സൈനികർ കൊല്ലപ്പെടുകുയോ അത്രത്തോളം പേർക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അസർബൈജാൻ പ്രതിരോധ മന്ത്രാലയം പറയുന്നത്.
130 ഓളം ടാങ്കുകൾ, 200 മിസൈൽ സംവിധാനങ്ങൾ, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ, ടാങ്ക് വേധ തോക്കുകൾ, വെടിക്കോപ്പ് ഡിപ്പോകൾ ഉൾപ്പെടെ നിരവധി സൈനിക സംവിധാനങ്ങൾക്കും നാശം സംഭവിച്ചെന്നും അസർബൈജാൻ വ്യക്തമാക്കുന്നു.
എന്നാൽ, ഇക്കാര്യം അർമേനിയ സ്ഥിരീകരിച്ചിട്ടില്ല. തുർക്കി സൈന്യം അസർബൈജാനൊപ്പം ചേർന്ന് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ വീഴ്ത്തിയതായാണ് അർമേനിയയുടെ ആരോപണം. അതേസമയം, ആരോപണം അസർജൈബാനും റഷ്യയും നിഷേധിച്ചു.