ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട വിധിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടും കൃത്യത്തിന് ആരും ഉത്തരവാദികളല്ല!
ലക്നോ സെഷൻസ് കോടതി വിധി ഭരണഘടനയുടെ അന്തസത്തയ്ക്കും സുപ്രീം കോടതി വിധിക്കും എതിരാണ്. ഉത്തർപ്രദേശ് സർക്കാരും കേന്ദ്രവും വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ബാബറി മസ്ജിദ് പൊളിച്ചത് നിയമവിരുദ്ധവും നിയമവാഴ്ചയുടെ ലംഘനമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ എല്ലാ പ്രതികളെയും പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ലക്നോ കോടതിയുടെ തീരുമാനം സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്ന് വ്യക്തമാണ്- കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.
എന്തുവിലകൊടുത്തും അധികാരം പിടിച്ചെടുക്കുന്നതിന് രാജ്യത്തെ സാമുദായിക സൗഹൃദവും സാഹോദര്യവും നശിപ്പിക്കാൻ ബിജെപിയും ആർഎസ്എസും ഗൂഡാലോചന നടത്തിയതിന്റെ ഫലമാണ് ബാബറി മസ്ജിദ് തകർക്കൽ- കോൺഗ്രസ് ആരോപിച്ചു.
ലക്നോ സെഷൻസ് കോടതി വിധി ഭരണഘടനയുടെ അന്തസത്തയ്ക്കും സുപ്രീം കോടതി വിധിക്കും എതിരാണ്. ഉത്തർപ്രദേശ് സർക്കാരും കേന്ദ്രവും വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ബാബറി മസ്ജിദ് പൊളിച്ചത് നിയമവിരുദ്ധവും നിയമവാഴ്ചയുടെ ലംഘനമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ എല്ലാ പ്രതികളെയും പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ലക്നോ കോടതിയുടെ തീരുമാനം സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്ന് വ്യക്തമാണ്- കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു.
എന്തുവിലകൊടുത്തും അധികാരം പിടിച്ചെടുക്കുന്നതിന് രാജ്യത്തെ സാമുദായിക സൗഹൃദവും സാഹോദര്യവും നശിപ്പിക്കാൻ ബിജെപിയും ആർഎസ്എസും ഗൂഡാലോചന നടത്തിയതിന്റെ ഫലമാണ് ബാബറി മസ്ജിദ് തകർക്കൽ- കോൺഗ്രസ് ആരോപിച്ചു.