ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ യുപിഎസ്സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷ നീട്ടിവെയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പരീക്ഷ മാറ്റിവയ്ക്കുന്നത് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന യുപിഎസ്സി സത്യവാങ്മൂലം അംഗീകരിച്ചാണ് നടപടി.
കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് ഇളവുകൾ അനുവദിക്കുന്ന കാര്യം അധികൃതർ പരിഗണിക്കണമെന്ന് ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
കോവിഡ് കണക്കിലെടുത്ത് പരീക്ഷ മാറ്റണമെന്ന ഏതാനും ഉദ്യോഗാർഥികളുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. ഒക്ടോബർ നാലിനാണ് സിവിൽ സർവീസ് പരീക്ഷ. രാജ്യത്ത് 72 സെന്ററുകളിലായാണ് പരീക്ഷ നടത്തുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് ഇളവുകൾ അനുവദിക്കുന്ന കാര്യം അധികൃതർ പരിഗണിക്കണമെന്ന് ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
കോവിഡ് കണക്കിലെടുത്ത് പരീക്ഷ മാറ്റണമെന്ന ഏതാനും ഉദ്യോഗാർഥികളുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. ഒക്ടോബർ നാലിനാണ് സിവിൽ സർവീസ് പരീക്ഷ. രാജ്യത്ത് 72 സെന്ററുകളിലായാണ് പരീക്ഷ നടത്തുന്നത്.