ബംഗളൂരു: ബാബറി മസ്ജിദ് കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. ബാബറി വിധി വേദനാജനകവും അപമാനവും അവിശ്വസനീയവുമെന്ന് മഅദനി പ്രതികരിച്ചു. ഫേസ്ബുക്കിലാണ് അദ്ദേഹം കോടതി വിധിയെക്കുറിച്ച് കുറിച്ചത്.
ലക്നോവിലെ സെഷൻസ് ജഡ്ജി സുരേന്ദ്ര കുമാർ യാദവാണു ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി പറഞ്ഞത്. 2,000 പേജുള്ള വിധിയാണു ജഡ്ജി വായിച്ചത്.
കേസിലെ 32 പ്രതികളിൽ 26 പേരും കോടതിയിൽ ഹാജരായി. വിനയ് കത്യാർ, ലല്ലുസിംഗ്, സാക്ഷി മഹാരാജ്, സാധ്വി ഋതംബര അടക്കമുള്ളവരാണു ഹാജരായത്. ആറു പ്രതികൾക്കു വീഡിയോ കോണ്‍ഫറൻസ് വഴി പങ്കെടുത്തു. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവരാണു ഇത്തരത്തിൽ കോടതിയിൽ ഹാജരായത്.
ലക്നോവിലെ സെഷൻസ് ജഡ്ജി സുരേന്ദ്ര കുമാർ യാദവാണു ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി പറഞ്ഞത്. 2,000 പേജുള്ള വിധിയാണു ജഡ്ജി വായിച്ചത്.
കേസിലെ 32 പ്രതികളിൽ 26 പേരും കോടതിയിൽ ഹാജരായി. വിനയ് കത്യാർ, ലല്ലുസിംഗ്, സാക്ഷി മഹാരാജ്, സാധ്വി ഋതംബര അടക്കമുള്ളവരാണു ഹാജരായത്. ആറു പ്രതികൾക്കു വീഡിയോ കോണ്‍ഫറൻസ് വഴി പങ്കെടുത്തു. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവരാണു ഇത്തരത്തിൽ കോടതിയിൽ ഹാജരായത്.