റിയാദ്: ജി-20 രാജ്യങ്ങളുടെ ഉച്ചകോടി ഈ വർഷം സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായി നടക്കും. റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഉച്ചകോടിയാണ് കോവിഡ് ഭീഷണി ഒഴിയാത്ത സാഹചര്യത്തിൽ ഓണ്‍ലൈനിൽ നടത്താൻ തീരുമാനിച്ചത്.
നവംബർ 21, 22 തീയതികളിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്ക് നേതൃത്വം നൽകുന്ന സൗദി ഉന്നത സഭയാണ് ഇക്കാര്യം അറിയിച്ചത്.
നവംബർ 21, 22 തീയതികളിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്ക് നേതൃത്വം നൽകുന്ന സൗദി ഉന്നത സഭയാണ് ഇക്കാര്യം അറിയിച്ചത്.