വാഷിംഗ്ടണ് ഡിസി: കോവിഡ് വൈറസിനെതിരായ വാക്സിൻ ആഴ്ചകൾക്കുള്ളിൽ തയാറാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി കൂടിയായ ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡനുമായുള്ള സംവാദത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുവരും തമ്മിലുള്ള ആദ്യ സംവാദമാണിത്. കോവിഡിനെ നേരിടാൻ തന്റെ ഭരണകൂടം കൈക്കൊണ്ട നടപടികൾ ശ്ലാഘനീയമെന്ന് ലക്ഷക്കണക്കിന് ആളുകളാണ് വിലയിരുത്തിയതെന്നും ട്രംപ് പറഞ്ഞു. തങ്ങൾ ചെയ്ത തരത്തിൽ ജനോപകാരപ്രദമായ കാര്യങ്ങൾ ഒരു കാലത്തും നിങ്ങൾക്ക് ചെയ്യാനായിട്ടില്ലെന്നും ട്രംപ് ബൈഡനോട് പറഞ്ഞു.
അതേസമയം, വാക്സിൻ ആഴ്ചകൾക്കുള്ളിൽ ലഭ്യമാക്കുമെന്ന ട്രംപിന്റെ വാക്കുകൾ താൻ വിശ്വസിക്കുന്നില്ലെന്ന് ബൈഡനും തിരിച്ചടിച്ചു. ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ഉണ്ടായ പകർച്ച വ്യാധി നേരിട്ടതിന്റെ നൂറുമടങ്ങ് കാര്യക്ഷമമായാണ് തങ്ങൾ കോവിഡിനെ നേരിട്ടതെന്ന് ട്രംപ് പറഞ്ഞു.
എന്നാൽ, അന്ന് 14000 പേർ മാത്രമേ മരിച്ചുള്ളുവെന്നും ഇന്നത്തെ മരണ നിരക്ക് എത്രയാണെന്ന് ട്രംപ് ആലോചിക്കണമെന്നും ബൈഡൻ മറുപടി നൽകി. അന്ന് സന്പദ് വ്യവസ്ഥ ഇത്രയും തകർന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുവരും തമ്മിലുള്ള ആദ്യ സംവാദമാണിത്. കോവിഡിനെ നേരിടാൻ തന്റെ ഭരണകൂടം കൈക്കൊണ്ട നടപടികൾ ശ്ലാഘനീയമെന്ന് ലക്ഷക്കണക്കിന് ആളുകളാണ് വിലയിരുത്തിയതെന്നും ട്രംപ് പറഞ്ഞു. തങ്ങൾ ചെയ്ത തരത്തിൽ ജനോപകാരപ്രദമായ കാര്യങ്ങൾ ഒരു കാലത്തും നിങ്ങൾക്ക് ചെയ്യാനായിട്ടില്ലെന്നും ട്രംപ് ബൈഡനോട് പറഞ്ഞു.
അതേസമയം, വാക്സിൻ ആഴ്ചകൾക്കുള്ളിൽ ലഭ്യമാക്കുമെന്ന ട്രംപിന്റെ വാക്കുകൾ താൻ വിശ്വസിക്കുന്നില്ലെന്ന് ബൈഡനും തിരിച്ചടിച്ചു. ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് ഉണ്ടായ പകർച്ച വ്യാധി നേരിട്ടതിന്റെ നൂറുമടങ്ങ് കാര്യക്ഷമമായാണ് തങ്ങൾ കോവിഡിനെ നേരിട്ടതെന്ന് ട്രംപ് പറഞ്ഞു.
എന്നാൽ, അന്ന് 14000 പേർ മാത്രമേ മരിച്ചുള്ളുവെന്നും ഇന്നത്തെ മരണ നിരക്ക് എത്രയാണെന്ന് ട്രംപ് ആലോചിക്കണമെന്നും ബൈഡൻ മറുപടി നൽകി. അന്ന് സന്പദ് വ്യവസ്ഥ ഇത്രയും തകർന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.