ലക്നോ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ ലക്നോയിലെ പ്രത്യേക കോടതി ബുധനാഴ്ച വിധി പറയും. മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാണ് സിംഗ് തുടങ്ങിയവർ കേസിൽ പ്രതികളാണ്.
കേസിലെ 32 പ്രതികളോടും കോടതിയിൽ ഹാജരാകാൻ സിബിഐ കോടതി ജഡ്ജി എസ്.കെ. യാദവ് നിർദേശിച്ചിരുന്നു. എന്നാൽ പ്രായാധിക്യവും കോവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അഡ്വാനിയടക്കമുള്ളവർ ഹാജരാകില്ലെന്നാണു സൂചന.
വിധി പറയുന്നതു കണക്കിലെടുത്ത് കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ രാമജൻമഭൂമി പരിസരത്തും കൂടുതൽ പോലീസിനെയും അർധസൈനികരെയും വിന്യസിച്ചു. 32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരാകുന്നത് കെ.കെ. മിശ്രയാണ്. ലളിത് സിംഗാണ് സിബിഐ അഭിഭാഷകൻ.
കേസിലെ 32 പ്രതികളോടും കോടതിയിൽ ഹാജരാകാൻ സിബിഐ കോടതി ജഡ്ജി എസ്.കെ. യാദവ് നിർദേശിച്ചിരുന്നു. എന്നാൽ പ്രായാധിക്യവും കോവിഡ് പശ്ചാത്തലവും കണക്കിലെടുത്ത് അഡ്വാനിയടക്കമുള്ളവർ ഹാജരാകില്ലെന്നാണു സൂചന.
വിധി പറയുന്നതു കണക്കിലെടുത്ത് കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ രാമജൻമഭൂമി പരിസരത്തും കൂടുതൽ പോലീസിനെയും അർധസൈനികരെയും വിന്യസിച്ചു. 32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരാകുന്നത് കെ.കെ. മിശ്രയാണ്. ലളിത് സിംഗാണ് സിബിഐ അഭിഭാഷകൻ.