ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ ചെൽസിയെ തോൽപ്പിച്ച് ടോട്ടൻഹാം ക്വാർട്ടർ ഫൈനലിൽ. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 5-4 എന്ന സ്കോറിനായിരുന്നു ടോട്ടൻഹാമിന്റെ ജയം. ഫ്രാങ്ക് ലാമ്പർഡ് പരിശീലിപ്പിച്ച ഒരു ടീമിനെ ആദ്യമായാണ് മൗറിനോ പരാജയപെടുത്തുന്നത്.
ടോട്ടൻഹാം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 19-ാം മിനിറ്റിൽ ടിമോ വെർനെർ ചെൽസിയെ മുന്നിലെത്തിക്കുകയായിരുന്നു. 83-ാം മിനിറ്റിൽ എറിക് ലമെല നേടിയ ഗോളിലൂടെ ടോട്ടൻഹാം സമനില പിടിച്ചു.
പിന്നീട് ഗോൾ നേടാൻ ഇരുവർക്കും സാധിക്കാതിരുന്നതോടെ ജേതാക്കളെ തീരുമാനിക്കാൻ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ ടോട്ടൻഹാം നിരയിൽ എല്ലാവരും ഗോൾ നേടി. എന്നാൽ അവസാന കിക്ക് എടുത്ത ചെൽസി താരം മേസൺ മൗണ്ട് പുറത്തടിച്ചതോടെ ടോട്ടൻഹാം ജയം ഉറപ്പിക്കുകയായിരുന്നു.
ടോട്ടൻഹാം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 19-ാം മിനിറ്റിൽ ടിമോ വെർനെർ ചെൽസിയെ മുന്നിലെത്തിക്കുകയായിരുന്നു. 83-ാം മിനിറ്റിൽ എറിക് ലമെല നേടിയ ഗോളിലൂടെ ടോട്ടൻഹാം സമനില പിടിച്ചു.
പിന്നീട് ഗോൾ നേടാൻ ഇരുവർക്കും സാധിക്കാതിരുന്നതോടെ ജേതാക്കളെ തീരുമാനിക്കാൻ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ ടോട്ടൻഹാം നിരയിൽ എല്ലാവരും ഗോൾ നേടി. എന്നാൽ അവസാന കിക്ക് എടുത്ത ചെൽസി താരം മേസൺ മൗണ്ട് പുറത്തടിച്ചതോടെ ടോട്ടൻഹാം ജയം ഉറപ്പിക്കുകയായിരുന്നു.