പൊൻകുന്നം: ചിറക്കടവ് തെക്കേത്തുകവല കുരങ്ങൻമലയിൽ ഇടിമിന്നലേറ്റ് പതിമൂന്ന് വയസുകാരി മരിച്ചു. കട്ടപ്പന ഉപ്പുതറ പുത്തൻപുരയിൽ പി.ആർ. രാജേഷിന്റെ മകൾ അക്ഷയയാണ് മരിച്ചത്.
ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. കുരങ്ങൻമലയിൽ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടി. ശക്തമായ ഇടിയും മഴയും ഉണ്ടായപ്പോൾ മുറ്റത്തുനിന്നും വീടിനുള്ളിലേക്ക് കയറുന്നതിനിടെ കുട്ടിക്ക് രണ്ടു തവണ മിന്നലേറ്റു.
ഉടൻ തന്നെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനുള്ളിൽ ഉണ്ടായിരുന്ന രാധമ്മ, പേരക്കുട്ടി ദിശ എന്നിവർക്കും മിന്നലിൽ പരിക്കേറ്റു.
ഏലപ്പാറയിലെ കോൺവന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അക്ഷയ. സഹോദരൻ: അഭിജിത്ത്.
ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. കുരങ്ങൻമലയിൽ ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടി. ശക്തമായ ഇടിയും മഴയും ഉണ്ടായപ്പോൾ മുറ്റത്തുനിന്നും വീടിനുള്ളിലേക്ക് കയറുന്നതിനിടെ കുട്ടിക്ക് രണ്ടു തവണ മിന്നലേറ്റു.
ഉടൻ തന്നെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനുള്ളിൽ ഉണ്ടായിരുന്ന രാധമ്മ, പേരക്കുട്ടി ദിശ എന്നിവർക്കും മിന്നലിൽ പരിക്കേറ്റു.
ഏലപ്പാറയിലെ കോൺവന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അക്ഷയ. സഹോദരൻ: അഭിജിത്ത്.