തിരുവനന്തപുരം: പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കാൻ ഒക്ടോബർ ഒന്നുമുതൽ കോട്ടയത്ത് പ്രത്യേക ക്യാമ്പ്. പ്രതിദിനം അഞ്ച് പേരെ പങ്കെടുപ്പിച്ച് 100 ദിവസം കൊണ്ട് 500 പേരുടെ പ്ലാസ്മ ശേഖരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
രോഗമുക്തരായവരുടെ രക്തത്തിലെ പ്ലാസ്മയിൽനിന്ന് വേർതിരിച്ച് എടുക്കുന്ന ആന്റിബോഡിയാണ് പ്ലാസ്മ തെറാപ്പിക്ക് ഉപയോഗിക്കുന്നത്. 18 നും 50 നും ഇടയിൽ പ്രായം ഉള്ള കോവിഡ് രോഗം ഭേദമായവർക്ക് പ്ലാസ്മ ദാനം ചെയ്യാം. പ്ലാസ്മ ദാനം സാധാരണ രക്തദാനേത്തേക്കാൾ ലളിതമായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗം ഭേദപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞ വർക്ക് ഒന്നോ അതിലധികമോ തവണ പ്ലാസ്മ നൽകാം. പ്ലാസ്മയുടെ ലഭ്യത ഉറപ്പാക്കുന്നതിന് രോഗമുക്തരായവരുടെ സഹകരണം ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രോഗമുക്തരായവരുടെ രക്തത്തിലെ പ്ലാസ്മയിൽനിന്ന് വേർതിരിച്ച് എടുക്കുന്ന ആന്റിബോഡിയാണ് പ്ലാസ്മ തെറാപ്പിക്ക് ഉപയോഗിക്കുന്നത്. 18 നും 50 നും ഇടയിൽ പ്രായം ഉള്ള കോവിഡ് രോഗം ഭേദമായവർക്ക് പ്ലാസ്മ ദാനം ചെയ്യാം. പ്ലാസ്മ ദാനം സാധാരണ രക്തദാനേത്തേക്കാൾ ലളിതമായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗം ഭേദപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞ വർക്ക് ഒന്നോ അതിലധികമോ തവണ പ്ലാസ്മ നൽകാം. പ്ലാസ്മയുടെ ലഭ്യത ഉറപ്പാക്കുന്നതിന് രോഗമുക്തരായവരുടെ സഹകരണം ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.