തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമരങ്ങൾക്ക് നിയന്ത്രണം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് രൂക്ഷമാകുന്നതിനാൽ ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കണം. എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവകക്ഷിയോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിനെയും ജനങ്ങളെയും മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനം ഉണ്ടാകണം. ഒരുമിച്ച് നിൽക്കണം. അണികളെ ജാഗ്രതപ്പെടുത്താൻ ഓരോ രാഷ്ട്രീയ പാർട്ടികളുടേയും നേതൃത്വം തയാറാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ കോവിഡ് വ്യാപനം തടയാൻ സമ്പൂർണ ലോക്ക്ഡൗൺ മാർഗമല്ലെന്ന് സർവകക്ഷിയോഗം നിരീക്ഷിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
നിലവിലെ സ്ഥിതി തുടർന്നാൽ വലിയ അപകടത്തിലാവും നാം ചെന്നുനിൽക്കുക. എന്ത് വിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടാൻ ആവണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രൂക്ഷമാകുന്നതിനാൽ ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കണം. എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവകക്ഷിയോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിനെയും ജനങ്ങളെയും മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനം ഉണ്ടാകണം. ഒരുമിച്ച് നിൽക്കണം. അണികളെ ജാഗ്രതപ്പെടുത്താൻ ഓരോ രാഷ്ട്രീയ പാർട്ടികളുടേയും നേതൃത്വം തയാറാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ കോവിഡ് വ്യാപനം തടയാൻ സമ്പൂർണ ലോക്ക്ഡൗൺ മാർഗമല്ലെന്ന് സർവകക്ഷിയോഗം നിരീക്ഷിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
നിലവിലെ സ്ഥിതി തുടർന്നാൽ വലിയ അപകടത്തിലാവും നാം ചെന്നുനിൽക്കുക. എന്ത് വിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടാൻ ആവണമെന്നും അദ്ദേഹം പറഞ്ഞു.