മലയാറ്റൂരിൽ പാറമടയോടു ചേർന്നു പ്രവർത്തിച്ചിരുന്ന കെട്ടിടം സ്ഫോടനത്തിൽ തകരുകയും രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പാറമടയുടെ ലൈസൻസ് റദ്ദാക്കും. എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസാണ് ഇക്കാര്യം അറിയിച്ചത്.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സാബു കെ. ജേക്കബ് നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ലൈസൻസ് റദ്ദാക്കുന്ന തീരുമാനം അന്തിമ അന്വേഷണ റിപ്പോർട്ടിനു വിധേയമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാറമടയുടെ നടത്തിപ്പിൽ നിയമലംഘനങ്ങളുണ്ടോ എന്നതു വിശദമായി പരിശോധിച്ചുവരികയാണ്. ജില്ലയിലെ മറ്റു പാറമടകളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതു സംബന്ധിച്ചു പൊതുവായ പരിശോധന നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സാബു കെ. ജേക്കബ് നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ലൈസൻസ് റദ്ദാക്കുന്ന തീരുമാനം അന്തിമ അന്വേഷണ റിപ്പോർട്ടിനു വിധേയമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാറമടയുടെ നടത്തിപ്പിൽ നിയമലംഘനങ്ങളുണ്ടോ എന്നതു വിശദമായി പരിശോധിച്ചുവരികയാണ്. ജില്ലയിലെ മറ്റു പാറമടകളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതു സംബന്ധിച്ചു പൊതുവായ പരിശോധന നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.