കൊച്ചി: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ സമരം അവസാനിപ്പിക്കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ഇക്കാര്യം അറിയിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
കാർഷിക ബില്ലുകളുടെ പേരിൽ കർഷകരെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സർക്കാരിനെതിരേ സമരരംഗത്തിറക്കാനാണ് സിപിഎം ശ്രമം. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ വെളിവാകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ആൾക്കൂട്ട സമരങ്ങൾ യുഡിഎഫ് തത്കാലം ഒഴിവാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രത്യക്ഷ സമരമില്ലെങ്കിലും സർക്കാരിനെതിരായ പോരാട്ടം തുടരുമെന്നാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സമരങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് ബിജെപി വ്യക്തമാക്കിയത്.
കോവിഡ് നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ ഇക്കാര്യം അറിയിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
കാർഷിക ബില്ലുകളുടെ പേരിൽ കർഷകരെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സർക്കാരിനെതിരേ സമരരംഗത്തിറക്കാനാണ് സിപിഎം ശ്രമം. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയമാണ് ഇതിലൂടെ വെളിവാകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ആൾക്കൂട്ട സമരങ്ങൾ യുഡിഎഫ് തത്കാലം ഒഴിവാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രത്യക്ഷ സമരമില്ലെങ്കിലും സർക്കാരിനെതിരായ പോരാട്ടം തുടരുമെന്നാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സമരങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് ബിജെപി വ്യക്തമാക്കിയത്.