തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സർക്കാരിന്റെ മുഖം രക്ഷിക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓർഡിനൻസ് നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും ചെന്നിത്തല വിമർശിച്ചു.
നിയമവകുപ്പ് സെക്രട്ടറിയുടെ കൈയിൽ ഓർഡിനൻസിനായുള്ള ഫയൽ രൂപപ്പെട്ടിട്ടുണ്ട്. ഈ നീക്കത്തിനെതിരേ ഗവർണറെ കാണും. നീക്കം നടപ്പാക്കിയാൽ കേരള ചരിത്രത്തിൽ ഉണ്ടാകാൻ പോകുന്ന കറുത്ത അധ്യായമായിരിക്കുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിബിഐ അന്വേഷണം വന്നപ്പോൾ കുടുങ്ങുമെന്ന ഭീതിയിലാണ് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. കൊള്ളക്കാരെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല വ്യക്തമാക്കി.
നിയമവകുപ്പ് സെക്രട്ടറിയുടെ കൈയിൽ ഓർഡിനൻസിനായുള്ള ഫയൽ രൂപപ്പെട്ടിട്ടുണ്ട്. ഈ നീക്കത്തിനെതിരേ ഗവർണറെ കാണും. നീക്കം നടപ്പാക്കിയാൽ കേരള ചരിത്രത്തിൽ ഉണ്ടാകാൻ പോകുന്ന കറുത്ത അധ്യായമായിരിക്കുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിബിഐ അന്വേഷണം വന്നപ്പോൾ കുടുങ്ങുമെന്ന ഭീതിയിലാണ് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. കൊള്ളക്കാരെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല വ്യക്തമാക്കി.