ദുബായ്: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ 202 റൺസ് വിജയലക്ഷ്യം ഉയർത്തി ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു.
ആരോണ്‍ ഫിഞ്ച്, ദേവദത്ത് പടിക്കല്‍, എ.ബി. ഡിവില്ലിയേഴ്സ് എന്നിവരുടെ പ്രടനങ്ങളാണ് ബംഗളൂരുവിന് കരുത്തായത്. ഫിഞ്ചും ദേവദത്തും ചേര്‍ന്ന് മികച്ച തുടക്കമാണ് ബംഗളൂരുവിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
35 പന്തില്‍നിന്ന് 52 റണ്‍സെടുത്ത ഫിഞ്ചിനെ ട്രെന്റ് ബോള്‍ട്ടാണ് പവലിയൻ കയറ്റിയത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടു.11 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത കോഹ്ലിയെ രാഹുല്‍ ചാഹര്‍ മടക്കുകയായിരുന്നു.
ദേവദത്ത് പടിക്കല്‍ 40 പന്തിൽ രണ്ടു സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്ത് മടങ്ങി. പിന്നീട് തകര്‍ത്തടിച്ച ഡിവില്ലിയേഴ്സും ശിവം ദുബെയും ചേര്‍ന്നാണ് ബംഗളൂരുവിനെ 200 കടത്തിയത്.
24 പന്തിൽ ഡിവില്ലിയേഴ്സ് നാല് സിക്സും നാല് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. ദുബെ പത്ത് പന്തിൽ മൂന്നു സിക്സുകൾ ഉൾപ്പെടെ 27 റണ്‍സെടുത്തു.
ആരോണ്‍ ഫിഞ്ച്, ദേവദത്ത് പടിക്കല്‍, എ.ബി. ഡിവില്ലിയേഴ്സ് എന്നിവരുടെ പ്രടനങ്ങളാണ് ബംഗളൂരുവിന് കരുത്തായത്. ഫിഞ്ചും ദേവദത്തും ചേര്‍ന്ന് മികച്ച തുടക്കമാണ് ബംഗളൂരുവിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
35 പന്തില്‍നിന്ന് 52 റണ്‍സെടുത്ത ഫിഞ്ചിനെ ട്രെന്റ് ബോള്‍ട്ടാണ് പവലിയൻ കയറ്റിയത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടു.11 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത കോഹ്ലിയെ രാഹുല്‍ ചാഹര്‍ മടക്കുകയായിരുന്നു.
ദേവദത്ത് പടിക്കല്‍ 40 പന്തിൽ രണ്ടു സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്ത് മടങ്ങി. പിന്നീട് തകര്‍ത്തടിച്ച ഡിവില്ലിയേഴ്സും ശിവം ദുബെയും ചേര്‍ന്നാണ് ബംഗളൂരുവിനെ 200 കടത്തിയത്.
24 പന്തിൽ ഡിവില്ലിയേഴ്സ് നാല് സിക്സും നാല് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. ദുബെ പത്ത് പന്തിൽ മൂന്നു സിക്സുകൾ ഉൾപ്പെടെ 27 റണ്‍സെടുത്തു.