തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകളിൽ കൂടുതൽ പേരുണ്ടെങ്കിൽ പുറത്ത് ക്യൂവായി നിൽക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കടകളിലെ കാര്യത്തിൽ ഉത്തരവാദിത്വം കട ഉടമകൾക്കാണ്. അത് നിറവേറ്റിയില്ലെങ്കിൽ നടപടിയെടുക്കും. കട അടച്ചിടും.
വിവാഹത്തിന് 50 പേരാണ് കൂടാവുന്നത്. സംസ്കാരചടങ്ങിന് 20 പേർ എന്ന് നേരത്തെ കണക്കാക്കിയതാണ്. ഇത് അതേ നിലയിൽ നടപ്പിലാക്കണം. ഇതിലും മാറ്റം വരുന്നുണ്ട്. അത് സമ്മതിക്കാനാവില്ല. ആൾക്കൂട്ടം പല തരത്തിൽ പ്രയാസമുണ്ടാക്കുന്നു. അതാണ് വ്യാപനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
മാസ്ക് ധരിക്കാത്ത ആളുകളുണ്ടാകുന്നു. പിഴ വർധിപ്പിക്കേണ്ടതായി വരുമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടകളിലെ കാര്യത്തിൽ ഉത്തരവാദിത്വം കട ഉടമകൾക്കാണ്. അത് നിറവേറ്റിയില്ലെങ്കിൽ നടപടിയെടുക്കും. കട അടച്ചിടും.
വിവാഹത്തിന് 50 പേരാണ് കൂടാവുന്നത്. സംസ്കാരചടങ്ങിന് 20 പേർ എന്ന് നേരത്തെ കണക്കാക്കിയതാണ്. ഇത് അതേ നിലയിൽ നടപ്പിലാക്കണം. ഇതിലും മാറ്റം വരുന്നുണ്ട്. അത് സമ്മതിക്കാനാവില്ല. ആൾക്കൂട്ടം പല തരത്തിൽ പ്രയാസമുണ്ടാക്കുന്നു. അതാണ് വ്യാപനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
മാസ്ക് ധരിക്കാത്ത ആളുകളുണ്ടാകുന്നു. പിഴ വർധിപ്പിക്കേണ്ടതായി വരുമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.