തിരുവനന്തപുരം: സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ അഞ്ച് യുവതികൾ അസ്വഭാവിക സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഐജി ശ്രീജിത്തിന്റെ നേതൃത്യത്തിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് കേസ് അനേഷിക്കുന്നത്.
തലശേരി ബ്രണ്ണൻ കോളജിലെ മലയാളം ബിരുദ വിദ്യാഥിനിയായിരുന്ന അഞ്ജന ഹരീഷിനെ ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ തിരുവനന്തപുരത്തും തൃശൂരിലും ഉൾപ്പെടെ നാല് യുവതികൾ മരിച്ചു. ഈ മരണങ്ങളാണ് ഇപ്പോൾ എടിഎസ് അന്വേഷിക്കുന്നത്.
മരിച്ച യുവതികളുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സംഘം മൊഴിയെടുപ്പു തുടങ്ങി. ഈ മരണങ്ങൾക്കു പിന്നിൽ നിരോധിത സംഘടനകൾക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
പെൺകുട്ടികളുടെ സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ വിശദമായ അന്വേഷണം നടത്താൻ ഉന്നത പോലീസു ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.
യുവതികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടിസ്ഥാനത്തിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള ചിലർ പോലീസിന്റെ നിരീക്ഷണത്തിലാണ്.
തലശേരി ബ്രണ്ണൻ കോളജിലെ മലയാളം ബിരുദ വിദ്യാഥിനിയായിരുന്ന അഞ്ജന ഹരീഷിനെ ഗോവയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഈ പെൺകുട്ടിയുടെ മരണത്തിനു പിന്നാലെ തിരുവനന്തപുരത്തും തൃശൂരിലും ഉൾപ്പെടെ നാല് യുവതികൾ മരിച്ചു. ഈ മരണങ്ങളാണ് ഇപ്പോൾ എടിഎസ് അന്വേഷിക്കുന്നത്.
മരിച്ച യുവതികളുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സംഘം മൊഴിയെടുപ്പു തുടങ്ങി. ഈ മരണങ്ങൾക്കു പിന്നിൽ നിരോധിത സംഘടനകൾക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
പെൺകുട്ടികളുടെ സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധുക്കൾ വിശദമായ അന്വേഷണം നടത്താൻ ഉന്നത പോലീസു ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.
യുവതികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടിസ്ഥാനത്തിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുള്ള ചിലർ പോലീസിന്റെ നിരീക്ഷണത്തിലാണ്.