തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പേഴ്സണൽ സ്റ്റാഫിലെ ഓരോ അംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്കും പ്രതിപക്ഷ നേതാവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് രോഗബാധ.
ഓഫീസിലെ ടൈപ്പിസ്റ്റിൽ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് പിടിപെട്ടത്. ഇതോടെ പേഴ്സണൽ സ്റ്റാഫിലെ ഭൂരിഭാഗം ആളുകളും ക്വാറന്ൈറനിലായി. രോഗം ബാധിച്ചയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ പ്രസ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടില്ല. അതിനാൽ അദ്ദേഹം ക്വാറന്ൈറനിൽ പോകേണ്ട സാഹചര്യമില്ല. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ക്ലിഫ് ഹൗസിലിരുന്നാണ് മുഖ്യമന്ത്രി ചുമതലകൾ നിർവഹിക്കുന്നത്.
രോഗം പിടിപെട്ട അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി കഴിഞ്ഞ ഒന്നരയാഴ്ചയായി നേരിട്ട് സമ്പർക്കമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
ഓഫീസിലെ ടൈപ്പിസ്റ്റിൽ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ് പിടിപെട്ടത്. ഇതോടെ പേഴ്സണൽ സ്റ്റാഫിലെ ഭൂരിഭാഗം ആളുകളും ക്വാറന്ൈറനിലായി. രോഗം ബാധിച്ചയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ പ്രസ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടില്ല. അതിനാൽ അദ്ദേഹം ക്വാറന്ൈറനിൽ പോകേണ്ട സാഹചര്യമില്ല. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ക്ലിഫ് ഹൗസിലിരുന്നാണ് മുഖ്യമന്ത്രി ചുമതലകൾ നിർവഹിക്കുന്നത്.
രോഗം പിടിപെട്ട അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായി കഴിഞ്ഞ ഒന്നരയാഴ്ചയായി നേരിട്ട് സമ്പർക്കമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.