ബംഗളൂരു: മകനെതിരേ പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതിയാരോപണം തെളിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ തയാറാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ.
മറിച്ച് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞാൽ പ്രതിപക്ഷ നേതാവ് സ്ഥാനം സിദ്ധരാമയ്യ രാജിവയ്ക്കാൻ തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ലജ്ജയില്ലാത്തയാളാണ് പ്രതിപക്ഷ നേതാവ്. ആരോപണം തെളിയിക്കാൻ അദ്ദേഹം തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബംഗളൂരു ഡവ്ലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട പദ്ധതിയിൽ കരാറുകാരനിൽ നിന്നും മുഖ്യമന്ത്രിയുടെ മകനും കർണാടക ബിജെപി ഉപാധ്യക്ഷനുമായ ബി.വൈ.വിജയേന്ദ്ര കൈക്കൂലി വാങ്ങിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. 666 കോടി രൂപയുടെ പദ്ധതിക്കായി മുഖ്യമന്ത്രിയുടെ മകന് കോടികൾ കരാറുകാരൻ കൈക്കൂലിയായി നൽകിയെന്നാണ് ആരോപണം.
സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷൽ അന്വേഷണമോ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമോ ആരോപണം അന്വേഷിക്കണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.
മറിച്ച് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞാൽ പ്രതിപക്ഷ നേതാവ് സ്ഥാനം സിദ്ധരാമയ്യ രാജിവയ്ക്കാൻ തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ലജ്ജയില്ലാത്തയാളാണ് പ്രതിപക്ഷ നേതാവ്. ആരോപണം തെളിയിക്കാൻ അദ്ദേഹം തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബംഗളൂരു ഡവ്ലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട പദ്ധതിയിൽ കരാറുകാരനിൽ നിന്നും മുഖ്യമന്ത്രിയുടെ മകനും കർണാടക ബിജെപി ഉപാധ്യക്ഷനുമായ ബി.വൈ.വിജയേന്ദ്ര കൈക്കൂലി വാങ്ങിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. 666 കോടി രൂപയുടെ പദ്ധതിക്കായി മുഖ്യമന്ത്രിയുടെ മകന് കോടികൾ കരാറുകാരൻ കൈക്കൂലിയായി നൽകിയെന്നാണ് ആരോപണം.
സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷൽ അന്വേഷണമോ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമോ ആരോപണം അന്വേഷിക്കണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.