പാറ്റ്ന: ബിഹാർ മുൻ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെഡിയുവിൽ ചേർന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ അടുത്തിടെയാണ് പാണ്ഡെ സർവീസിൽ നിന്നും സ്വയം വിരമിക്കൽ പ്രഖ്യാപിച്ചത്.
ശനിയാഴ്ച അദ്ദേഹം നിതീഷ് കുമാറുമായി പാറ്റ്നയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നായിരുന്നു പാണ്ഡെയുടെ പ്രതികരണം.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ഉൾപ്പടെയുള്ള കേസിൽ ബിഹാർ പോലീസിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചയാളാണ് നിതീഷ് കുമാറിന്റെ വിശ്വസ്തനായ പാണ്ഡെ.
മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലാണ് വോട്ടെടുപ്പ്.
നവംബർ പത്തിന് വോട്ടെണ്ണൽ നടക്കും. കോവിഡ് മുന്നൊരുക്കങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പെന്ന് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു.
ശനിയാഴ്ച അദ്ദേഹം നിതീഷ് കുമാറുമായി പാറ്റ്നയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നായിരുന്നു പാണ്ഡെയുടെ പ്രതികരണം.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ഉൾപ്പടെയുള്ള കേസിൽ ബിഹാർ പോലീസിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചയാളാണ് നിതീഷ് കുമാറിന്റെ വിശ്വസ്തനായ പാണ്ഡെ.
മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലാണ് വോട്ടെടുപ്പ്.
നവംബർ പത്തിന് വോട്ടെണ്ണൽ നടക്കും. കോവിഡ് മുന്നൊരുക്കങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പെന്ന് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു.