ന്യൂഡൽഹി: കഥകൾ പറഞ്ഞുകൊടുക്കുന്ന പാരമ്പര്യമുള്ള നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഥപറച്ചിലിന്റെ പ്രധാന്യവും ഇന്ത്യൻ കുടുംബ വ്യവസ്ഥയുടെ മൂല്യങ്ങളും ചൂണ്ടിക്കാട്ടി പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
എല്ലാ കുടുംബങ്ങളും പുതുതലമുറയ്ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയം കണ്ടെത്തണം. മാനവീകതയുടെ ചരിത്രത്തോളം പഴക്കമുണ്ട് കഥകൾക്ക്. എവിടെ ഒരു ആത്മാവുണ്ടോ അവിടെ ഒരു കഥയുണ്ട്. കഥകൾ സംവേദനാത്മകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്ത് കുടുംബങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധവും ഐക്യവും ശക്തമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യവ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭങ്ങളെ കുറിച്ച് മൻകി ബാത്തിൽ പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. എന്നാൽ കർഷകരെ വാനോളം പുകഴ്ത്തുകയും ചെയ്തു.
എല്ലാ കുടുംബങ്ങളും പുതുതലമുറയ്ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയം കണ്ടെത്തണം. മാനവീകതയുടെ ചരിത്രത്തോളം പഴക്കമുണ്ട് കഥകൾക്ക്. എവിടെ ഒരു ആത്മാവുണ്ടോ അവിടെ ഒരു കഥയുണ്ട്. കഥകൾ സംവേദനാത്മകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്ത് കുടുംബങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധവും ഐക്യവും ശക്തമായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യവ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭങ്ങളെ കുറിച്ച് മൻകി ബാത്തിൽ പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. എന്നാൽ കർഷകരെ വാനോളം പുകഴ്ത്തുകയും ചെയ്തു.