കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയെ വീണ്ടും നുണപരിശോധനയ്ക്ക് വിധേയനാക്കും. ചൊവ്വാഴ്ച നുണ പരിശോധനയ്ക്ക് ഹാജരാകാനാണ് സിബിഐ സംഘം കലാഭവന്‍ സോബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ ദുരൂഹതകള്‍ നീക്കാനാണ് കലാഭവന്‍ സോബി, ബാലഭാസ്ക്കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്പി, ഡ്രൈവര്‍ അര്ജുന് എന്നിവരെ സിബി ഐ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.
വെള്ളിയാഴ്ച അര്‍ജുന്റെയും പ്രകാശന് തമ്പിയുടെയും നുണപരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവിനെയും സോബിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് സോബിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്.
കേസിലെ ദുരൂഹതകള്‍ നീക്കാനാണ് കലാഭവന്‍ സോബി, ബാലഭാസ്ക്കറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്പി, ഡ്രൈവര്‍ അര്ജുന് എന്നിവരെ സിബി ഐ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.
വെള്ളിയാഴ്ച അര്‍ജുന്റെയും പ്രകാശന് തമ്പിയുടെയും നുണപരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വിഷ്ണുവിനെയും സോബിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് സോബിയെ വീണ്ടും നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്.