+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എല്ലാവരുടെയും "സി.എഫ് സാർ': വിടവാങ്ങിയത് രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യം

ചങ്ങനാശേരി: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യനായ നേതാവെന്നാണ് സി.എഫ്. തോമസിന്‍റെ വിശേഷണം. എതിരാളികളുടെ പോലും സ്നേഹവും ബഹുമാനവും നേടിയെടുത്ത വ്യക്തിത്വ
എല്ലാവരുടെയും
ചങ്ങനാശേരി: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യനായ നേതാവെന്നാണ് സി.എഫ്. തോമസിന്‍റെ വിശേഷണം. എതിരാളികളുടെ പോലും സ്നേഹവും ബഹുമാനവും നേടിയെടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. ഈ വ്യക്തിപ്രഭാവമാണ് അദ്ദേഹത്തെ കേരള കോൺഗ്രസിന്‍റെ നേതൃനിരയിലും പ്രധാന സ്ഥാനങ്ങളിലും എത്തിച്ചത്.

കെ.എം. മാണിയെന്ന രാഷ്ട്രീയ അതികായകന്‍റെ ഏറ്റവും വിശ്വസ്തരിൽ ഒരാളായിരുന്നു സി.എഫ്. തോമസ്. കെ.എം. മാണിയും പാർട്ടിയും നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിൽ സി.എഫ് തോമസ് അടിയുറച്ച് അദ്ദേഹത്തിനൊപ്പം നിലകൊണ്ടു. കേരള കോൺഗ്രസ് പിളർന്നപ്പോഴെല്ലാം കെഎം മാണിയുടെ പക്ഷത്തായിരുന്നു ഇദ്ദേഹം നിലയുറപ്പിച്ചത്.

എന്നാൽ കെ.എം. മാണിയുടെ മരണശേഷം ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ് പിളർന്നപ്പോൾ ജോസ് കെ. മാണിയ്‌ക്കൊപ്പം നിൽക്കാതെ സി.എഫ് തോമസ്, പി.ജെ. ജോസഫ് വിഭാഗത്തിന് ഒപ്പം ചേരുകയായിരുന്നു. ചങ്ങനാശേരി മണ്ഡലത്തിന് ആധുനിക മുഖംനൽകിയതും സി.എഫ്. തോമസിന്‍റെ കാലഘട്ടത്തിലാണ്.

ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാൻസിസിന്‍റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം. എസ്ബി കോളജിൽ നിന്ന് ബിരുദവും എൻഎസ്എസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടി. 1962ൽ ചമ്പക്കുളം സെന്‍റ് മേരീസ് സ്കൂളിലും തുടർന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായി.

അധ്യാപന ജോലിയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയതിനാൽ അദ്ദേഹത്തെ ചങ്ങനാശേരിക്കാർ സിഎഫ് സാർ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ആ വിളി രാഷ്ട്രീയത്തിലെ എതിരാളികൾ പോലും ഏറ്റെടുത്തു. 1980, 1982, 1987, 1991, 1996, 2001, 2006 വർഷങ്ങളിൽ ചങ്ങനാശേരിയിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്.

പി.ടി. ചാക്കോയിൽ അകൃഷ്ടനായി 1956ൽ ആണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. പിന്നീട് വിമോചനസമരത്തിലും പങ്കെടുത്തു. 1964ൽ കേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോളാണ് പാർട്ടിയിലേക്ക് എത്തിയത്. പതിനൊന്നാം നിയമസഭയിൽ ഗ്രാമവികസനം, രജിസ്‌ട്രേഷൻ, ഖാദി, എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
More in Latest News :