റിയോ ഡി ജനീറോ (ബ്രസീൽ): അടുത്തമാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്ന് പരിക്കേറ്റ ഗബ്രിയേൽ ജീസസ് പുറത്ത്. പകരം ഇരുപത്തൊന്നുകാരനായ മത്തേവുസ് കുൻഹ കാനറിപ്പടയിൽ ഇടം നേടി.
ഇതാദ്യമായാണ് കുൻഹയ്ക്ക് സീനിയർ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൂൾവ്സിനെതിരായ മത്സരത്തിനിടെയാണ് മാഞ്ചസ്റ്റർ സിറ്റി താരമായ ഗബ്രിയേൽ ജീസസിനു പരിക്കേറ്റത്. മൂന്ന് ആഴ്ചയോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
ജർമൻ ക്ലബ്ബായ ഹെർത്ത ബെർലിന്റെ താരമാണ് കുൻഹ. ബ്രസീലിന്റെ അണ്ടർ 23 ടീമിനായി 16 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയിട്ടുണ്ട്.
അടുത്ത മാസം 10ന് ബൊളീവിയയ്ക്കും 14ന് പെറുവിനും എതിരേയാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ. നെയ്മർ ആണ് ടീമിന്റെ ക്യാപ്റ്റൻ.
ഇതാദ്യമായാണ് കുൻഹയ്ക്ക് സീനിയർ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൂൾവ്സിനെതിരായ മത്സരത്തിനിടെയാണ് മാഞ്ചസ്റ്റർ സിറ്റി താരമായ ഗബ്രിയേൽ ജീസസിനു പരിക്കേറ്റത്. മൂന്ന് ആഴ്ചയോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
ജർമൻ ക്ലബ്ബായ ഹെർത്ത ബെർലിന്റെ താരമാണ് കുൻഹ. ബ്രസീലിന്റെ അണ്ടർ 23 ടീമിനായി 16 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയിട്ടുണ്ട്.
അടുത്ത മാസം 10ന് ബൊളീവിയയ്ക്കും 14ന് പെറുവിനും എതിരേയാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ. നെയ്മർ ആണ് ടീമിന്റെ ക്യാപ്റ്റൻ.