അബുദാബി: സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റിനു പരാജയപ്പെടുത്തി. സണ്‍റൈസേഴ്സിന്റെ 143 റൺസ് വിജയലക്ഷ്യം കോൽക്കത്ത 18 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
അർധ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലും (പുറത്താകാതെ 70) ഇയാന്‍ മോര്‍ഗനും (പുറത്താകാതെ 42) ചേർന്നാണ് കോൽക്കത്തയെ അനായാസം വിജയത്തിലെത്തിച്ചത്. സുനിൽ നരൈയ്നും ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കും പൂജ്യത്തിനു പുറത്തായതൊഴിച്ചാൽ കളി ആദ്യാവസാനം കോൽക്കത്തയുടെ ക്രീസിലായിരുന്നു.
നിതീഷ് റാണയാണ് (26) കോൽത്തയുടെ പുറത്തായ മറ്റൊരു ബാറ്റ്സ്മാൻ. ഓപ്പണർ നരൈയ്ൻ നേരിട്ട രണ്ടാം പന്തിൽ പുറത്തായപ്പോൾ റാണയെ കൂട്ടുപിടിച്ച് ഗിൽ സ്കോർ ചലിപ്പിച്ചെങ്കിലും അഞ്ചാം ഓവറിൽ രണ്ടാം വിക്കറ്റും വീണു.
പിന്നാലെ എത്തിയ ക്യാപ്റ്റനും അധികം ആയുസുണ്ടായില്ല. നേരിട്ട മൂന്നാം പന്തിൽ നായകനും പുറത്ത്. ഇതോടെ ക്രീസിൽ ഒന്നിച്ച മോർഗനും ഗില്ലും ചേർന്ന് കൂടുതൽ പരിക്കേൽക്കാതെ കോൽക്കത്തയെ അനായാസ ജയത്തിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് 92 റൺസാണ് അടിച്ചെടുത്തത്.
നേരത്തെ മനീഷ് പാണ്ഡെയുടെ അർധ സെഞ്ചുറി കരുത്തിലാണ് സണ്‍റൈസേഴ്സ് ഭേദപ്പെട്ട സ്കോറിൽ എത്തിയത്. 38 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം മനീഷ് പാണ്ഡെ 51 റണ്‍സ് എടുത്തു.
പാണ്ഡയെ കൂടാതെ ഓപ്പണർ ഡേവിഡ് വാർണർ (30 പന്തിൽ 36), വൃഥിമാൻ സാഹ (31 പന്തിൽ 30) എന്നിവർ മാത്രമാണ് ഹൈദരാബാദ് നിരയിൽ അല്പമെങ്കിലും പൊരുതിയത്. അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ കഴിയാതിരുന്നതാണ് സണ്‍റൈസേഴ്സിന് വിനയായത്.
അർധ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലും (പുറത്താകാതെ 70) ഇയാന്‍ മോര്‍ഗനും (പുറത്താകാതെ 42) ചേർന്നാണ് കോൽക്കത്തയെ അനായാസം വിജയത്തിലെത്തിച്ചത്. സുനിൽ നരൈയ്നും ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കും പൂജ്യത്തിനു പുറത്തായതൊഴിച്ചാൽ കളി ആദ്യാവസാനം കോൽക്കത്തയുടെ ക്രീസിലായിരുന്നു.
നിതീഷ് റാണയാണ് (26) കോൽത്തയുടെ പുറത്തായ മറ്റൊരു ബാറ്റ്സ്മാൻ. ഓപ്പണർ നരൈയ്ൻ നേരിട്ട രണ്ടാം പന്തിൽ പുറത്തായപ്പോൾ റാണയെ കൂട്ടുപിടിച്ച് ഗിൽ സ്കോർ ചലിപ്പിച്ചെങ്കിലും അഞ്ചാം ഓവറിൽ രണ്ടാം വിക്കറ്റും വീണു.
പിന്നാലെ എത്തിയ ക്യാപ്റ്റനും അധികം ആയുസുണ്ടായില്ല. നേരിട്ട മൂന്നാം പന്തിൽ നായകനും പുറത്ത്. ഇതോടെ ക്രീസിൽ ഒന്നിച്ച മോർഗനും ഗില്ലും ചേർന്ന് കൂടുതൽ പരിക്കേൽക്കാതെ കോൽക്കത്തയെ അനായാസ ജയത്തിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് 92 റൺസാണ് അടിച്ചെടുത്തത്.
നേരത്തെ മനീഷ് പാണ്ഡെയുടെ അർധ സെഞ്ചുറി കരുത്തിലാണ് സണ്‍റൈസേഴ്സ് ഭേദപ്പെട്ട സ്കോറിൽ എത്തിയത്. 38 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം മനീഷ് പാണ്ഡെ 51 റണ്‍സ് എടുത്തു.
പാണ്ഡയെ കൂടാതെ ഓപ്പണർ ഡേവിഡ് വാർണർ (30 പന്തിൽ 36), വൃഥിമാൻ സാഹ (31 പന്തിൽ 30) എന്നിവർ മാത്രമാണ് ഹൈദരാബാദ് നിരയിൽ അല്പമെങ്കിലും പൊരുതിയത്. അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ കഴിയാതിരുന്നതാണ് സണ്‍റൈസേഴ്സിന് വിനയായത്.