ലക്നോ: ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഈ മാസം 14 ന് ആണ് 19 വയസുകാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. അതീവ ഗുരുതര പരിക്കുകളേറ്റ പെൺകുട്ടി അലിഗഡിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
സഹോദരനും അമ്മയ്ക്കുമൊപ്പം വയലിൽ പോയതായിരുന്നു യുവതി. സഹോദരന് പുല്ലുമായി വീട്ടിലേക്ക് തിരിച്ചു. അമ്മ പുല്ല് ശേഖരിച്ച് കുറച്ച് ദൂരം മാറിയപ്പോള്‍ യുവതി ഒറ്റക്കായി. ഈ സമയമാണ് ക്രൂരത നടന്നത്. ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി പ്രതികൾ കൂട്ട ബലാത്സംഗം ചെയ്തു.
മകളെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് ബോധരഹിതയായ നിലയിൽ വയലിൽ കണ്ടെത്തിയത്. പരാതി നല്കി ആദ്യ നാലഞ്ച് ദിവസം പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
അലിഗഡിലെ ജെഎൻ മെഡിക്കൽ കോളജിലാണ് പെൺകുട്ടി ചികിത്സയിലുള്ളത്. കഴുത്തിൽ പരിക്കേറ്റതായും ആരോഗ്യനില ഗുരുതരമാണെന്നും ഡോക്ടർമാർ അറിയിച്ചു. ശരീരമാസകലം പരിക്കേറ്റ യുവതിയുടെ നാവ് മുറിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സഹോദരനും അമ്മയ്ക്കുമൊപ്പം വയലിൽ പോയതായിരുന്നു യുവതി. സഹോദരന് പുല്ലുമായി വീട്ടിലേക്ക് തിരിച്ചു. അമ്മ പുല്ല് ശേഖരിച്ച് കുറച്ച് ദൂരം മാറിയപ്പോള്‍ യുവതി ഒറ്റക്കായി. ഈ സമയമാണ് ക്രൂരത നടന്നത്. ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി പ്രതികൾ കൂട്ട ബലാത്സംഗം ചെയ്തു.
മകളെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് ബോധരഹിതയായ നിലയിൽ വയലിൽ കണ്ടെത്തിയത്. പരാതി നല്കി ആദ്യ നാലഞ്ച് ദിവസം പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
അലിഗഡിലെ ജെഎൻ മെഡിക്കൽ കോളജിലാണ് പെൺകുട്ടി ചികിത്സയിലുള്ളത്. കഴുത്തിൽ പരിക്കേറ്റതായും ആരോഗ്യനില ഗുരുതരമാണെന്നും ഡോക്ടർമാർ അറിയിച്ചു. ശരീരമാസകലം പരിക്കേറ്റ യുവതിയുടെ നാവ് മുറിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.