ന്യൂഡൽഹി: എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രീയ പ്രമുഖർ. എസ്പിബിയുടെ വിയോഗത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ളവർ ദുഃഖം രേഖപ്പെടുത്തി.
"ഇന്ത്യന്‍ സംഗീതത്തിന് ശ്രുതിമധുര നാദമാണ് നഷ്ടമായത്. പാടുന്ന ചന്ദ്രനെന്ന് ആരാധകർ വാഴ്ത്തിയ ഗായകനാണ് എസ്പിബി. പദ്മഭൂഷനും നിരവധി ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു."- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
എസ്പിബിയുടെ ദൗർഭാഗ്യകരമായ വിയോഗം നമ്മുടെ സാംസ്കാരിക ലോകത്തെ ശുഷ്കമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇന്ത്യയിലുടെനീളം അദ്ദേഹത്തിന്റെ പേര് പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ സ്വരമാധുര്യത്തോട് കൂടിയ ശബ്ദവും സംഗീതവും പതിറ്റാണ്ടുകളായി പ്രേക്ഷകരെ സ്വാധീനിച്ചു. ഈ ദുഃഖഘട്ടത്തിൽ തന്റെ പ്രാർത്ഥനയും ചിന്തകളും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമുണ്ട്. ഓം ശാന്തി.- പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായും എസ്പിബിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. ഇതിഹാസ സംഗീതജ്ഞൻ എസ്.പി.ബിയുടെ വിയോഗത്തിൽ അഗാതമായി ദുഃഖിക്കുന്നതായും അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ സമാനതകളില്ലാത്ത സംഗീത രചനകളിലൂടെയും എന്നെന്നും നമ്മുടെ ഓർമകളിൽ അദ്ദേഹം നിലനിൽക്കുമെന്നും ഷാ ട്വീറ്റ് ചെയ്തു.
എസ്.പി.ബാലസുബ്രഹ്മണ്യം (74) ചെന്നൈയില്‍ ഇന്ന് ഉച്ചയ്ക്ക് 1.04നാണ് അന്തരിച്ചത്. നുങ്കംപാക്കം കാംപ്ത നഗറിലേ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാത്രിയോടെ താമരപാക്കത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച രാവിലെ നടക്കും.
എസ്പിബി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു. കഴിഞ്ഞ നാലിന് കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെന്ന് ആശുപത്രി വിശദീകരിച്ചു.
"ഇന്ത്യന്‍ സംഗീതത്തിന് ശ്രുതിമധുര നാദമാണ് നഷ്ടമായത്. പാടുന്ന ചന്ദ്രനെന്ന് ആരാധകർ വാഴ്ത്തിയ ഗായകനാണ് എസ്പിബി. പദ്മഭൂഷനും നിരവധി ദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു."- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
എസ്പിബിയുടെ ദൗർഭാഗ്യകരമായ വിയോഗം നമ്മുടെ സാംസ്കാരിക ലോകത്തെ ശുഷ്കമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇന്ത്യയിലുടെനീളം അദ്ദേഹത്തിന്റെ പേര് പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ സ്വരമാധുര്യത്തോട് കൂടിയ ശബ്ദവും സംഗീതവും പതിറ്റാണ്ടുകളായി പ്രേക്ഷകരെ സ്വാധീനിച്ചു. ഈ ദുഃഖഘട്ടത്തിൽ തന്റെ പ്രാർത്ഥനയും ചിന്തകളും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും ഒപ്പമുണ്ട്. ഓം ശാന്തി.- പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായും എസ്പിബിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. ഇതിഹാസ സംഗീതജ്ഞൻ എസ്.പി.ബിയുടെ വിയോഗത്തിൽ അഗാതമായി ദുഃഖിക്കുന്നതായും അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ സമാനതകളില്ലാത്ത സംഗീത രചനകളിലൂടെയും എന്നെന്നും നമ്മുടെ ഓർമകളിൽ അദ്ദേഹം നിലനിൽക്കുമെന്നും ഷാ ട്വീറ്റ് ചെയ്തു.
എസ്.പി.ബാലസുബ്രഹ്മണ്യം (74) ചെന്നൈയില്‍ ഇന്ന് ഉച്ചയ്ക്ക് 1.04നാണ് അന്തരിച്ചത്. നുങ്കംപാക്കം കാംപ്ത നഗറിലേ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാത്രിയോടെ താമരപാക്കത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച രാവിലെ നടക്കും.
എസ്പിബി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു. കഴിഞ്ഞ നാലിന് കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെന്ന് ആശുപത്രി വിശദീകരിച്ചു.