ഹൈദരാബാദ്: തെലുങ്കാനയിൽ ബുധനാഴ്ച പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്നു മാവോയിസ്റ്റുകളുടെ പോസ്റ്റ്മോർട്ടം വീണ്ടും നടത്താൻ തെലുങ്കാന ഹൈക്കോടതി ഉത്തരവിട്ടു. ഭണ്ഡാരി-കോതഗുണ്ടം ജില്ലയിലെ വനമേഖലയിലായിരുന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
ഇവരിൽ രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു. ഏറ്റുമുട്ടൽ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രഫ. ഗദ്ദം ലക്ഷ്മൺ ആണു കോടതിയെ സമീപിച്ചത്. മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനല്കിയെന്നു അഡ്വക്കറ്റ് ജനറൽ അറിയിച്ചപ്പോൾ, അത് വീണ്ടെടുത്ത് വാറങ്കൽ എംജിഎം ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.
ഇവരിൽ രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു. ഏറ്റുമുട്ടൽ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രഫ. ഗദ്ദം ലക്ഷ്മൺ ആണു കോടതിയെ സമീപിച്ചത്. മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനല്കിയെന്നു അഡ്വക്കറ്റ് ജനറൽ അറിയിച്ചപ്പോൾ, അത് വീണ്ടെടുത്ത് വാറങ്കൽ എംജിഎം ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.