തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിന് ഒളിച്ചുപോകേണ്ടതില്ലായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രി അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നെന്നും കാനം പറഞ്ഞു.
ജലീൽ ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നു. സ്റ്റേറ്റ് കാറിൽ തന്നെ പോകണമായിരുന്നു. അത് ജലീൽ സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്നും കാനം കൂട്ടിച്ചേർത്തു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസികൾ സെക്രട്ടേറിയറ്റിൽ മാത്രം ചുറ്റിക്കറങ്ങുന്നതു സംസ്ഥാന സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്താനാണെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ ഇതുവരെ കോണ്സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഏജൻസികളെല്ലാം കേന്ദ്ര സർക്കാരിനു കീഴിലുള്ളതാണ്. കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയാനില്ല. എന്നാൽ അന്വേഷണത്തിന്റെ പേരിൽ സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണു ശ്രമമെന്നും കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് ബിജെപിക്കൊപ്പമാണ്. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്നാണ് കോൺഗ്രസിന്റെ സമീപനമെന്നും കാനം ആരോപിച്ചു.
കേരള കോണ്ഗ്രസ് -ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും സിപിഐ നടത്തിയില്ല. ഇക്കാര്യത്തിൽ ജോസ് കെ.മാണിയാണു നിലപാടു വ്യക്തമാക്കേണ്ടത്. ജോസ് വിഭാഗം വലിയ പാർട്ടിയാണെന്ന അഭിപ്രായം സിപിഐക്കില്ല. അതിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ല. വരുന്നവരൊയൊക്കെ ഇടതുമുന്നണിയിൽ എടുക്കാൻ മുന്നണി ക്ഷയിച്ചിട്ടൊന്നുമില്ലെന്നും കാനം പറഞ്ഞു.
രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ജോസ്. കെ മാണിയുടെ നിലപാട് മാറാം. മൂന്ന് ഭാഗത്തേക്കും ജോസിന് വിലപേശാമല്ലോ. ആദ്യം ജോസ് നിലപാട് പറയട്ടെ അപ്പോൾ സിപിഐ നയം വ്യക്തമാക്കാം. അന്യന്റെ പറമ്പിലെ പുല്ല് കണ്ടോണ്ട് പശുവിനെ വളർത്താൻ നിൽക്കരുതെന്നും കാനം പറഞ്ഞു.
ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ. ഇടതു നയത്തിൽ നിന്നും സർക്കാർ വ്യതിചലിച്ചപ്പോഴൊക്കെ സിപിഐ തിരുത്തിയിട്ടുണ്ട്. സ്പ്രിങ്ക്ളർ വിഷയത്തിലും പാർട്ടി ശരിയായ നിലപാടാണു സ്വീകരിച്ചതെന്നും കാനം വ്യക്തമാക്കി.
ജലീൽ ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നു. സ്റ്റേറ്റ് കാറിൽ തന്നെ പോകണമായിരുന്നു. അത് ജലീൽ സ്വയം തീരുമാനിക്കേണ്ട കാര്യമാണെന്നും കാനം കൂട്ടിച്ചേർത്തു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസികൾ സെക്രട്ടേറിയറ്റിൽ മാത്രം ചുറ്റിക്കറങ്ങുന്നതു സംസ്ഥാന സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്താനാണെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ ഇതുവരെ കോണ്സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഏജൻസികളെല്ലാം കേന്ദ്ര സർക്കാരിനു കീഴിലുള്ളതാണ്. കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയാനില്ല. എന്നാൽ അന്വേഷണത്തിന്റെ പേരിൽ സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണു ശ്രമമെന്നും കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് ബിജെപിക്കൊപ്പമാണ്. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്നാണ് കോൺഗ്രസിന്റെ സമീപനമെന്നും കാനം ആരോപിച്ചു.
കേരള കോണ്ഗ്രസ് -ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും സിപിഐ നടത്തിയില്ല. ഇക്കാര്യത്തിൽ ജോസ് കെ.മാണിയാണു നിലപാടു വ്യക്തമാക്കേണ്ടത്. ജോസ് വിഭാഗം വലിയ പാർട്ടിയാണെന്ന അഭിപ്രായം സിപിഐക്കില്ല. അതിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ല. വരുന്നവരൊയൊക്കെ ഇടതുമുന്നണിയിൽ എടുക്കാൻ മുന്നണി ക്ഷയിച്ചിട്ടൊന്നുമില്ലെന്നും കാനം പറഞ്ഞു.
രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ജോസ്. കെ മാണിയുടെ നിലപാട് മാറാം. മൂന്ന് ഭാഗത്തേക്കും ജോസിന് വിലപേശാമല്ലോ. ആദ്യം ജോസ് നിലപാട് പറയട്ടെ അപ്പോൾ സിപിഐ നയം വ്യക്തമാക്കാം. അന്യന്റെ പറമ്പിലെ പുല്ല് കണ്ടോണ്ട് പശുവിനെ വളർത്താൻ നിൽക്കരുതെന്നും കാനം പറഞ്ഞു.
ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ. ഇടതു നയത്തിൽ നിന്നും സർക്കാർ വ്യതിചലിച്ചപ്പോഴൊക്കെ സിപിഐ തിരുത്തിയിട്ടുണ്ട്. സ്പ്രിങ്ക്ളർ വിഷയത്തിലും പാർട്ടി ശരിയായ നിലപാടാണു സ്വീകരിച്ചതെന്നും കാനം വ്യക്തമാക്കി.