തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്ക് വ്യാജ വിലാസം നൽകിയ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. രോഗം പരത്താനുള്ള ദൗത്യമാണ് അഭിജിത്ത് ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാനദണ്ഡം പാലിക്കാതെയുള്ള സമരങ്ങൾ രോഗ വ്യാപനത്തിന് കാരണമാകും. നാടിനെ സേവിക്കുന്ന രാഷ്ട്രീയ പാർട്ടികളും പ്രതിപക്ഷവും ഇത് മനസിലാക്കണം. തെറ്റായ പ്രവണതകൾ നിയന്ത്രിക്കാൻ മുതിർന്ന നേതാക്കൾക്ക് ചുമതലയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പരിശോധന നടത്തുന്നതിനായി അഭിജിത്ത് വ്യാജ വിലാസമാണെന്ന് ആരോപിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല് കിയിട്ടുണ്ട്.
പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽപി സ്കൂളിൽ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് അഭിജിത്തും കെഎസ്യു സംസ്ഥാന സെക്രട്ടറി ബാ ഹുൽകൃഷ്ണയും എത്തിയത്. ഇരുവരും പരിശോധനയ്ക്ക് നൽകിയത് ബാഹുൽകൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ്.
സ്കൂളിൽ 48 പേരെ പരിശോധിച്ചപ്പോൾ 19 പേർക്ക് ഫലം പോസിറ്റീവായി. ഇതിൽ പ്ലാമൂട് വാർഡിലെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേരെ കണ്ടെത്താനേ സാധിച്ചുള്ളു. മൂന്നാമത്തെ, പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോൾ ഈ വിലാസത്തിൽ ഇങ്ങനെയൊരാളില്ലെന്നാണ് ആ രോഗ്യ വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചു.
ഇതേതുടർന്ന് പരിശോധനയ്ക്കെത്തിയ ആൾ വ്യാജപേരും മേൽവിലാസവുമാണ് നൽകിയതെന്നും ഇയാളെ കണ്ടെത്തെണമെന്നും ആവശ്യപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ പോത്തൻകോട് പോലീസിൽ പരാതി നൽകി.
പിന്നീട് രാത്രിയോടെയാണ് വ്യാജമേൽവിലാസം നൽകിയ വ്യക്തി കെ.എം. അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അ ഭിജിത്തും സമ്മതിച്ചു. സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തിയ നിരവധി സമരങ്ങളിൽ അഭിജിത്ത് പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.
മാനദണ്ഡം പാലിക്കാതെയുള്ള സമരങ്ങൾ രോഗ വ്യാപനത്തിന് കാരണമാകും. നാടിനെ സേവിക്കുന്ന രാഷ്ട്രീയ പാർട്ടികളും പ്രതിപക്ഷവും ഇത് മനസിലാക്കണം. തെറ്റായ പ്രവണതകൾ നിയന്ത്രിക്കാൻ മുതിർന്ന നേതാക്കൾക്ക് ചുമതലയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പരിശോധന നടത്തുന്നതിനായി അഭിജിത്ത് വ്യാജ വിലാസമാണെന്ന് ആരോപിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല് കിയിട്ടുണ്ട്.
പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽപി സ്കൂളിൽ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് അഭിജിത്തും കെഎസ്യു സംസ്ഥാന സെക്രട്ടറി ബാ ഹുൽകൃഷ്ണയും എത്തിയത്. ഇരുവരും പരിശോധനയ്ക്ക് നൽകിയത് ബാഹുൽകൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ്.
സ്കൂളിൽ 48 പേരെ പരിശോധിച്ചപ്പോൾ 19 പേർക്ക് ഫലം പോസിറ്റീവായി. ഇതിൽ പ്ലാമൂട് വാർഡിലെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേരെ കണ്ടെത്താനേ സാധിച്ചുള്ളു. മൂന്നാമത്തെ, പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോൾ ഈ വിലാസത്തിൽ ഇങ്ങനെയൊരാളില്ലെന്നാണ് ആ രോഗ്യ വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചു.
ഇതേതുടർന്ന് പരിശോധനയ്ക്കെത്തിയ ആൾ വ്യാജപേരും മേൽവിലാസവുമാണ് നൽകിയതെന്നും ഇയാളെ കണ്ടെത്തെണമെന്നും ആവശ്യപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ പോത്തൻകോട് പോലീസിൽ പരാതി നൽകി.
പിന്നീട് രാത്രിയോടെയാണ് വ്യാജമേൽവിലാസം നൽകിയ വ്യക്തി കെ.എം. അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അ ഭിജിത്തും സമ്മതിച്ചു. സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തിയ നിരവധി സമരങ്ങളിൽ അഭിജിത്ത് പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.