പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിന് ആരവം ഉയരാനിരിക്കേ കോവിഡ് ഭീഷണി. ഗോവയിൽ ടീമുകൾ ബയോ സെക്യൂർ ബബിളിൽ കടക്കുന്നതിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ആറ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു.
നിലവിലെ ചാന്പ്യന്മാരായ എടികെ മോഹൻ ബഗാൻ, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി എന്നീ ടീമുകളുടെ കളിക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് കളിക്കാർ കോവിഡ് അതിജീവിച്ചെന്നും ബാക്കി നാലുപേരും അവരവരുടെ വീടുകളിൽ ഐസൊലേഷനിലാണെന്നും ക്ലബ് അധികൃതർ അറിയിച്ചു.
അതേസമയം, കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്സി ടീമുകളിൽ നടന്ന ആദ്യ പരിശോധനയിൽ ആർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രീ സീസണിനായി ഗോവയിലേക്ക് ബസിൽ ആണ് യാത്ര ചെയ്യുക. മറ്റ് ടീമുകൾ വിമാനത്തിലായിരിക്കും ഗോവയിലെത്തുക.
ബസിലും വിമാനത്തിലും എത്തുന്ന ടീമുകൾക്ക് വ്യത്യസ്ത ഐസൊലേഷൻ നിബന്ധനയാണ്. ജംഷഡ്പുർ എഫ്സി, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾ കോവിഡ് പരിശോധന ആരംഭിച്ചിട്ടില്ല.
നിലവിലെ ചാന്പ്യന്മാരായ എടികെ മോഹൻ ബഗാൻ, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി എന്നീ ടീമുകളുടെ കളിക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് കളിക്കാർ കോവിഡ് അതിജീവിച്ചെന്നും ബാക്കി നാലുപേരും അവരവരുടെ വീടുകളിൽ ഐസൊലേഷനിലാണെന്നും ക്ലബ് അധികൃതർ അറിയിച്ചു.
അതേസമയം, കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്സി ടീമുകളിൽ നടന്ന ആദ്യ പരിശോധനയിൽ ആർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രീ സീസണിനായി ഗോവയിലേക്ക് ബസിൽ ആണ് യാത്ര ചെയ്യുക. മറ്റ് ടീമുകൾ വിമാനത്തിലായിരിക്കും ഗോവയിലെത്തുക.
ബസിലും വിമാനത്തിലും എത്തുന്ന ടീമുകൾക്ക് വ്യത്യസ്ത ഐസൊലേഷൻ നിബന്ധനയാണ്. ജംഷഡ്പുർ എഫ്സി, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾ കോവിഡ് പരിശോധന ആരംഭിച്ചിട്ടില്ല.