തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാട്ടിൽ നല്ലത് നടക്കാൻ പാടില്ലെന്നുള്ള മാനസികാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് അദ്ദേഹം ലൈഫ് മിഷൻ പ്രവർത്തനങ്ങളിൽനിന്ന് പുറത്തുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷനെ ആകെ താറടിക്കണം. അതിനുള്ള ശ്രമമാണ് നടക്കുന്നത്.
രണ്ട് ലക്ഷത്തിലധികം കുടുംബങ്ങൾ സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്നത് അഭിമാനമുള്ള കാര്യമാണ്. എന്നാൽ നാടിന് നല്ലത് നടക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായാണ് അദ്ദേഹം പുറത്തുപോകുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാപത്രത്തിന്റെ പകർപ്പ് ആയിരുന്നില്ല അദ്ദേഹം ചോദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യപ്പെടുത്തണം എന്നായിരുന്നു ആവശ്യം. എംഒയുവിന്റെ പകർപ്പ് വിവരാവകാശ പ്രകാരം ചോദിച്ചവർക്കെല്ലാം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് പദവിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവത്. പല തവണ ആവശ്യപ്പെട്ടിട്ടും ലൈഫ് മിഷൻ പദ്ധതി യുടെ ധാരണാപത്രത്തിന്റെ പകർപ്പ് നൽകാൻ പോലും സർക്കാർ തയാറായില്ല. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് താൻ രാജിവയ്ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ക്രമക്കേടുകളിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം സ്വീ കാര്യമല്ല. അന്താരാഷ്ട്ര വിഷയങ്ങൾ ഉൾപ്പെട്ട സംഭവത്തിൽ വിജിലൻസിന് പരിമിതിയുണ്ട്. കേസ് സിബിഐക്ക് കൈമാറുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
രണ്ട് ലക്ഷത്തിലധികം കുടുംബങ്ങൾ സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്നത് അഭിമാനമുള്ള കാര്യമാണ്. എന്നാൽ നാടിന് നല്ലത് നടക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായാണ് അദ്ദേഹം പുറത്തുപോകുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാപത്രത്തിന്റെ പകർപ്പ് ആയിരുന്നില്ല അദ്ദേഹം ചോദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യപ്പെടുത്തണം എന്നായിരുന്നു ആവശ്യം. എംഒയുവിന്റെ പകർപ്പ് വിവരാവകാശ പ്രകാരം ചോദിച്ചവർക്കെല്ലാം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് പദവിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവത്. പല തവണ ആവശ്യപ്പെട്ടിട്ടും ലൈഫ് മിഷൻ പദ്ധതി യുടെ ധാരണാപത്രത്തിന്റെ പകർപ്പ് നൽകാൻ പോലും സർക്കാർ തയാറായില്ല. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് താൻ രാജിവയ്ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ക്രമക്കേടുകളിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം സ്വീ കാര്യമല്ല. അന്താരാഷ്ട്ര വിഷയങ്ങൾ ഉൾപ്പെട്ട സംഭവത്തിൽ വിജിലൻസിന് പരിമിതിയുണ്ട്. കേസ് സിബിഐക്ക് കൈമാറുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.