മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് മടക്കി അയച്ച കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ടു. കോവിഡ് രോഗിയായിരുന്ന മാറാക്കര സ്വദേശി പാത്തുമ്മയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി സുപ്രണ്ടിനോടാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം ആവശ്യപ്പെട്ടത്. വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് പാത്തുമ്മയെ ആശുപത്രിയില്‍ നിന്നും മടക്കി അയയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പാത്തുമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാല്‍ ഇവിടെ നിന്നും മടക്കിയതിനാല് തിരികെ വീണ്ടും കോട്ടയ്ക്കലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ എത്തി ഒരു മണിക്കൂറിനകം പാത്തുമ്മ മരിക്കുകയായിരുന്നു.
തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ പാത്തുമ്മയുടെ ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി സുപ്രണ്ടിനോടാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിശദീകരണം ആവശ്യപ്പെട്ടത്. വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് പറഞ്ഞ് പാത്തുമ്മയെ ആശുപത്രിയില്‍ നിന്നും മടക്കി അയയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പാത്തുമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാല്‍ ഇവിടെ നിന്നും മടക്കിയതിനാല് തിരികെ വീണ്ടും കോട്ടയ്ക്കലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ എത്തി ഒരു മണിക്കൂറിനകം പാത്തുമ്മ മരിക്കുകയായിരുന്നു.
തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ പാത്തുമ്മയുടെ ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.