വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിൽ അടുത്തമാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസീന്ത ആർഡൻ വീണ്ടും അധികാരത്തിലേറുമെന്ന് സർവേ. കോവിഡ് കാലത്ത് മികച്ച പ്രതിരോധ നടപടികളിലൂടെ രാജ്യത്തെ നയിച്ചതോടെ ജസീന്തയുടെ ജനപ്രീതി വർധിച്ചതായാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.
അതേസമയം, ഇക്കാര്യങ്ങളൊന്നും ഗൗരവമായെടുക്കുന്നില്ലെന്നായിരുന്നു ജസീന്തയുടെ പ്രതികരണം. വണ്‍ ന്യൂസ് കൊൾമാർ ബ്രണ്ടൻ അഭിപ്രായ വോട്ടെടുപ്പിൽ ജസീന്തയുടെ ലേബർ പാർട്ടിക്ക് 48 ശതമാനത്തിന്റെ പിന്തുണയാണ് ലഭിച്ചത്. അതേസമയം, പ്രതിപക്ഷ നേതാവായ ജൂഡിത് കോളിൻസിന്റെ നേതൃത്വം കൊടുക്കുന്ന നാഷണൽ പാർട്ടിക്ക് 31 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് ലഭിച്ചത്.
പ്രധാനമന്ത്രി പദത്തിലേക്ക് ജസീന്തയ്ക്ക് 54 ശതമാനത്തിന്റെ പിന്തുണ ലഭിച്ചപ്പോൾ കോളിൻസിന് വെറും 18 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത്. കോവിഡിനെതിരെ നടത്തിയ ഫലപ്രദമായ പോരാട്ടത്തിനുള്ള അംഗീകാരമാണ് ജസീന്തയ്ക്ക് ലഭിക്കുന്ന പിന്തുണയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അതേസമയം, ഇക്കാര്യങ്ങളൊന്നും ഗൗരവമായെടുക്കുന്നില്ലെന്നായിരുന്നു ജസീന്തയുടെ പ്രതികരണം. വണ്‍ ന്യൂസ് കൊൾമാർ ബ്രണ്ടൻ അഭിപ്രായ വോട്ടെടുപ്പിൽ ജസീന്തയുടെ ലേബർ പാർട്ടിക്ക് 48 ശതമാനത്തിന്റെ പിന്തുണയാണ് ലഭിച്ചത്. അതേസമയം, പ്രതിപക്ഷ നേതാവായ ജൂഡിത് കോളിൻസിന്റെ നേതൃത്വം കൊടുക്കുന്ന നാഷണൽ പാർട്ടിക്ക് 31 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് ലഭിച്ചത്.
പ്രധാനമന്ത്രി പദത്തിലേക്ക് ജസീന്തയ്ക്ക് 54 ശതമാനത്തിന്റെ പിന്തുണ ലഭിച്ചപ്പോൾ കോളിൻസിന് വെറും 18 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത്. കോവിഡിനെതിരെ നടത്തിയ ഫലപ്രദമായ പോരാട്ടത്തിനുള്ള അംഗീകാരമാണ് ജസീന്തയ്ക്ക് ലഭിക്കുന്ന പിന്തുണയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.