ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത എംപിമാർ രാത്രിയിലും സമരം തുടർന്നു. പാർലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് എംപിമാർ സമരം ചെയ്യ്തത്.
സിപിഎം എംപിമാരായ എളമരം കരീം, കെ.കെ.രാഗേഷ്, തൃണമൂൽ കോണ്ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാൻ, ഡോല സെൻ, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്ഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുൻ ബോറ, സയിദ് നസീർ എന്നിവരാണ് കർഷകർക്ക് വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാർഡുമായി രാത്രിയിലും സമരം തുടർന്നത്.
കാർഷിക ബിൽ അവതരിപ്പിക്കുന്നതിനെതിരെ രാജ്യസഭയിൽ എംപിമാർ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് എട്ടുപേരെ സസ്പെൻഡ് ചെയ്തത്.
സിപിഎം എംപിമാരായ എളമരം കരീം, കെ.കെ.രാഗേഷ്, തൃണമൂൽ കോണ്ഗ്രസ് എംപിമാരായ ഡെറക് ഒബ്രിയാൻ, ഡോല സെൻ, എഎപിയിലെ സഞ്ജയ് സിംഗ്, കോണ്ഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുൻ ബോറ, സയിദ് നസീർ എന്നിവരാണ് കർഷകർക്ക് വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാർഡുമായി രാത്രിയിലും സമരം തുടർന്നത്.
കാർഷിക ബിൽ അവതരിപ്പിക്കുന്നതിനെതിരെ രാജ്യസഭയിൽ എംപിമാർ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് എട്ടുപേരെ സസ്പെൻഡ് ചെയ്തത്.