താനെ: മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഇതിൽ ഏഴു പേർ കുട്ടികളാണ്. തിങ്കളാഴ്ച പുലർച്ചെയാണ് കെട്ടിടം തകർന്നത്.
43 വർഷം പഴക്കമുള്ള കെട്ടിടത്തിൽ 40 ഫ്ലാറ്റുകളിലായി 150 പേരാണു താമസിച്ചിരുന്നത്. അപകടമുണ്ടായ ഉടൻ എൻഡിആർഎഫ് ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിനെത്തി. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. തകർന്ന കെട്ടിടം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിലായിരുന്നില്ല.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
43 വർഷം പഴക്കമുള്ള കെട്ടിടത്തിൽ 40 ഫ്ലാറ്റുകളിലായി 150 പേരാണു താമസിച്ചിരുന്നത്. അപകടമുണ്ടായ ഉടൻ എൻഡിആർഎഫ് ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിനെത്തി. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. തകർന്ന കെട്ടിടം അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിലായിരുന്നില്ല.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.