ന്യൂഡൽഹി: പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചു വരുത്തി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയതിൽ പ്രതിഷേധം അറിയിച്ചാണ് ഇന്ത്യയുടെ നടപടി.
കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പ്രവിശ്യയിൽനിന്ന് പതിനേഴുകാരിയായ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ ഇസ്ലാം മതം സ്വീകരിപ്പിച്ച് മുസ്ലിം വിവാഹം കഴിപ്പിക്കാൻ നിർബന്ധിതമാക്കിയിരിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിൽ പ്രതിഷേധിച്ച് സിഖ് സമുദായത്തിൽനിന്നുള്ള നിരവധിപ്പേർ ഡൽഹിയിലെ പാക്കിസ്ഥാൻ എംബസിക്ക് പുറത്ത് പ്രകടനവും നടത്തി.
കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പ്രവിശ്യയിൽനിന്ന് പതിനേഴുകാരിയായ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ ഇസ്ലാം മതം സ്വീകരിപ്പിച്ച് മുസ്ലിം വിവാഹം കഴിപ്പിക്കാൻ നിർബന്ധിതമാക്കിയിരിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിൽ പ്രതിഷേധിച്ച് സിഖ് സമുദായത്തിൽനിന്നുള്ള നിരവധിപ്പേർ ഡൽഹിയിലെ പാക്കിസ്ഥാൻ എംബസിക്ക് പുറത്ത് പ്രകടനവും നടത്തി.