മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടിമാരായ ശ്രദ്ധ കപൂറിനെയും സാറ അലി ഖാനെയും ചോദ്യം ചെയ്തേക്കും. ഈ മാസം ഒന്പതിന് അറസ്റ്റിലായ നടി റിയ ചക്രബർത്തിയിൽനിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണു സൂചന.
റിയ ചക്രബർത്തിയുടെ മൊബൈൽ ഫോണിൽ ലഭിച്ച വാട്സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നും ഉടൻ സമൻസ് അയയ്ക്കുമെന്നും നർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിക്കു പുറമേ ഇവരുടെ സഹോദരൻ ഷോബിക് ചക്രബർത്തി, സുശാന്തിന്റെ രണ്ടു ജീവനക്കാർ, ലഹരിമരുന്ന് ഇടപാടുകാർ തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്.
സാറ അലി ഖാന്േറയും രാകുൽ പ്രീതിന്േറയും പേരുകളാണ് ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തി ആദ്യം പറഞ്ഞത്. സുശാന്തിന്റെ മാനേജറായിരുന്ന ശ്രുതി മോദി, മുൻ ടാലന്റ് മാനേജർ ജയ സാഹ എന്നിവരേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.
റിയ ചക്രബർത്തിയുടെ മൊബൈൽ ഫോണിൽ ലഭിച്ച വാട്സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നും ഉടൻ സമൻസ് അയയ്ക്കുമെന്നും നർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിക്കു പുറമേ ഇവരുടെ സഹോദരൻ ഷോബിക് ചക്രബർത്തി, സുശാന്തിന്റെ രണ്ടു ജീവനക്കാർ, ലഹരിമരുന്ന് ഇടപാടുകാർ തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്.
സാറ അലി ഖാന്േറയും രാകുൽ പ്രീതിന്േറയും പേരുകളാണ് ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തി ആദ്യം പറഞ്ഞത്. സുശാന്തിന്റെ മാനേജറായിരുന്ന ശ്രുതി മോദി, മുൻ ടാലന്റ് മാനേജർ ജയ സാഹ എന്നിവരേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.