കണ്ണൂർ: കണ്ണൂരിൽ മട്ടന്നൂരിനു സമീപം നടുവനാട് വീട്ടിനുള്ളിൽ സ്ഫോടനം. ഒരാൾക്കു പരിക്കേറ്റു. വീട്ടിൽ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെത്തി. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് നടുവനാട് നിടിയാഞ്ഞിരത്തെ വീട്ടിൽ സ്ഫോടനം ഉണ്ടായത്. അടുക്കളയിൽ സൂക്ഷിച്ച പന്നിപടക്കം പൊട്ടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുകൈകൾക്കും പരുക്കേറ്റ വീട്ടുടമ വി.പി. രാജേഷിനെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജേഷ്. ഇയാൾ സിപിഎം പ്രവർത്തകനാണെന്നും സൂചനയുണ്ട്.
ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് കോണ്ഗ്രസ് ആരോപിച്ചു. സ്ഥലം സന്ദർശിക്കാൻ പോയ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്തു. സംഭവത്തിൽ മട്ടന്നൂർ സിഐ പി.ആർ. മനോജിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് നടുവനാട് നിടിയാഞ്ഞിരത്തെ വീട്ടിൽ സ്ഫോടനം ഉണ്ടായത്. അടുക്കളയിൽ സൂക്ഷിച്ച പന്നിപടക്കം പൊട്ടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുകൈകൾക്കും പരുക്കേറ്റ വീട്ടുടമ വി.പി. രാജേഷിനെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജേഷ്. ഇയാൾ സിപിഎം പ്രവർത്തകനാണെന്നും സൂചനയുണ്ട്.
ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് കോണ്ഗ്രസ് ആരോപിച്ചു. സ്ഥലം സന്ദർശിക്കാൻ പോയ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്തു. സംഭവത്തിൽ മട്ടന്നൂർ സിഐ പി.ആർ. മനോജിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നു.